ആലുവ : ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ വീട്ടമ്മയും മകനും അറസ്റ്റിൽ. തൃപ്പൂണിത്തുറ തിരുവാങ്കുളം മഠത്തിപ്പറമ്പിൽ ഉഷ (50), മകൻ അഖിൽ (25) എന്നിവരാണ് പിടിയിലായത്. പുത്തൻകുരിശ് രാമമംഗലം സ്വദേശിയുടെ പക്കൽനിന്ന് പല ഘട്ടങ്ങളിലായി 52 ലക്ഷം രൂപയാണ് ഇവർ വാങ്ങിയത്.
ഉഷയും രാമമംഗലം സ്വദേശിയും പ്രീ ഡിഗ്രിക്ക് കോലഞ്ചേരിയിലെ കോളജിൽ ഒരുമിച്ച് പഠിച്ചവരാണ്. വർഷങ്ങൾക്കുശേഷം പൂർവ വിദ്യാർഥികൂട്ടായ്മയിലൂടെ പരിചയം പുതുക്കി. ആലുവ ടെലികമ്യൂണിക്കേഷനിൽ ഇൻസ്പെക്ടറാെണന്ന് പറഞ്ഞ് വിശ്വാസം ജനിപ്പിച്ച ഉഷ ബിസിനസ് ആവശ്യത്തിെൻറ പേരിൽ ആദ്യം 10 ലക്ഷം രൂപ വാങ്ങി. പിന്നീട് ബാങ്ക് അക്കൗണ്ട് വഴി 42 ലക്ഷത്തോളം രൂപയും കൈപ്പറ്റി. ഇതിൽ 10 ലക്ഷം രൂപ മകനാണ് ബ്ലാങ്ക് ചെക്ക് നൽകി വാങ്ങിയത്.
കഴിഞ്ഞ വർഷം അവസാനമാണ് തട്ടിപ്പ് ആരംഭിക്കുന്നത്. പരാതി ലഭിച്ചതിനെത്തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃതത്തിൽ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു.
ആലുവ എസ്.എച്ച്.ഒ സി.എൽ. സുധീർ, എസ്.ഐ എം.എം. ഖദീജ, എ.എസ്.ഐ ബിനോജ് ഗോപാലകൃഷണൻ, സി.പി.ഒ സജീവ് എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
0 تعليقات