സ്വന്തം ലേഖകൻ
തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 16 വർഷം കഠിന തടവും 60,000 രൂപ പിഴയും. നെടുമങ്ങാട് സ്വദേശി മുഹമ്മദ് തൗഫീഖിനാണ്(27) കട്ടാക്കട അതിവേഗ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി എസ് രമേഷ് കുമാറിന്റേതായിരുന്നു വിധി.
പിഴ തുകയിൽ 50,000 രൂപ അതിജീവിതയ്‌ക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ 9 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2019 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്രസയിൽ പഠിക്കാനെത്തിയ എട്ട് വയസുകാരിയെ പ്രതി ക്ലാസ് മുറിയിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പീഡനവിവരം മറ്റാരോടും പറയരുതെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
നിരവധി തവണ ഇയാൾ കുട്ടിയെ ഉപദ്രവിച്ചു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
0 تعليقات