സ്വന്തം ലേഖകൻ
ബഹിരാകാശ ഗവേഷണരംഗത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ അഗ്‌നികുല്‍ കോസ്മോസ് നിര്‍മ്മിച്ച അഗ്‌നിബാണ്‍ റോക്കറ്റിന്റെ ആദ്യവിക്ഷേപണം ഇന്ന് നടക്കും. ഇന്ത്യയിലെ ഒരു സ്വകാര്യസ്ഥാപനത്തിന്റെ ആദ്യ റോക്കറ്റാണിത്.
ശ്രീഹരിക്കോട്ടയില്‍ അഗ്‌നികുല്‍തന്നെ നിര്‍മ്മിച്ച് നിയന്ത്രിക്കുന്ന ചലിപ്പിക്കാവുന്ന വിക്ഷേപണത്തറയായ 'ധനുഷി'ല്‍ നിന്നാവും റോക്കറ്റ് വിക്ഷേപിക്കുകയെന്ന് അഗ്‌നികുല്‍ സി.ഇ.ഒ . വിക്ഷേപണസമയം വ്യക്തമാക്കിയിട്ടില്ല.ഐ.എസ്.ആര്‍.ഒ യുടെ സഹായത്തോടെയാണ് റോക്കറ്റ് നിര്‍മ്മാണവും വിക്ഷേപണവും നടത്തുന്നത്.
100 കിലോഗ്രാമില്‍താഴെ ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങളെ 700 കിലോമീറ്റര്‍വരെ ഉയരമുള്ള ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ളതാണ് അഗ്‌നിബാണ്‍. മണ്ണെണ്ണയും ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനവും ദ്രവഓക്‌സിജനും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെമിക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചാണ് അഗ്‌നിബാണ്‍ കുതിക്കുക.
മൂന്ന് സ്റ്റേജുണ്ട് ഇതിന്. ഇന്ന് ഭൂമിയില്‍ നിന്ന് 20കിലോമീറ്റര്‍ ഉയരത്തില്‍ മാത്രമാണ് പോകുക. റോക്കറ്റില്‍ 7കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാതൃകയും ഉണ്ടായിരിക്കും. സബ് ഓര്‍ബിറ്റല്‍ ടെക് ഡെമോസ്‌ട്രേഷന്‍ എന്നാണ് ഇന്നത്തെ പരീക്ഷണത്തിന്റെ പേര്.
റോക്കറ്റ് ഭൂമിയില്‍നിന്ന് ഉയര്‍ന്ന് പൊങ്ങിയശേഷം തിരിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കും. കഴിഞ്ഞ വര്‍ഷം ജൂലായ് 4ന് സെമി ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ച് ഐ.എസ്.ആര്‍.ഒ സ്റ്റേഷന്‍ പരീക്ഷണം മാത്രമാണ് നടത്തിയിട്ടുള്ളത്. അതിന്റെ ആകാശ പരീക്ഷണമാണ് സ്വകാര്യ സ്ഥാപനം ഇന്ന് നടത്തുക.
0 تعليقات