banner

കൊല്ലത്ത് വീടുകൾ കുത്തി തുറന്ന് വ്യാപക മോഷണം...!, എഴുകോണിൽ മോഷ്ടാക്കൾ കുത്തിതുറന്നത് ആളില്ലാതിരുന്ന 5 വീടുകൾ, സ്വർണാഭരണങ്ങളും പണവും പോരാത്തതിന് സി.സി.ടി.വിയുടെ ഡി.വി.ആറും ഹാർഡ് ഡിസ്ക്കും കട്ടോണ്ടുപോയി, അന്വേഷണം തുടങ്ങി പോലീസ്


സ്വന്തം ലേഖകൻ
എഴുകോൺ : കരീപ്രയിലെ വാക്കനാട് വായനശാല മുക്കിലും മടന്തകോട്ടും ആളില്ലാതിരുന്ന 5 വീടുകൾ കുത്തിത്തുറന്ന് മോഷണം. സ്വർണാഭരണങ്ങളും പണവും സി.സി.ടി.വിയുടെ ഡി.വി.ആർ, ഹാർഡ് ഡിസ്ക്ക് തുടങ്ങിയവ കവർന്നിട്ടുണ്ട്. 11ന് രാത്രിയിലാണ് സംഭവം. വാക്കനാട് വൈഷ്ണവത്തിൽ ടി. ലളിതമ്മ, മടന്തകോട് തുണ്ടുവിള വീട്ടിൽ ഷീല, കുഴിക്കരവീട്ടിൽ സജി, ശാലോമിൽ വർഗീസ്, പ്രണവത്തിൽ രോഹിണി എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ലളിതമ്മയുടെയും വർഗീസിന്റെയും ഒഴികെ മറ്റെല്ലാ വീടുകളും നാളുകളായി സ്ഥിരം ആൾ താമസമില്ലാതെ പൂട്ടിക്കിടക്കുകയാണ്. ലളിതമ്മയുടെ വീട്ടിൽ നടന്ന മോഷണ വിവരമാണ് ആദ്യം പുറത്തറിഞ്ഞത്. രണ്ട് ഗ്രാം തൂക്കം വരുന്ന കമ്മൽ ,20000 രൂപ വില വരുന്ന വാച്ച്, പലയിടത്തായി സൂക്ഷിച്ചിരുന്ന 20000 ത്തോളം രൂപ, ഹാർഡ് ഡിസ്ക്ക്, ഡി.വി.ആർ തുടങ്ങിയവയാണ് ഇവിടെ നിന്ന് നഷ്ടമായത്. ഇവർ തിരുവനന്തപുരത്തുള്ള ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു കവർച്ച. മുൻവാതിലിന് രണ്ട് പൂട്ടുണ്ടായിരുന്ന ഇവിടെ ഒന്ന് അറുത്ത് മാറ്റിയും മറ്റേത് തിക്കിത്തുറന്നുമാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. സി. സി. ടി.വിയുടെ ഹാർഡ് ഡിസ്ക്ക് സൂക്ഷിച്ചിരുന്ന മുറിയുടെ പൂട്ടും സമാന രീതിയിലാണ് തകർത്തത്.4 സി.സി.ടി.വി കാമറകളും തകർത്ത് അടുത്ത പുരയിടത്തിൽ എറിഞ്ഞിരുന്നു. ഷീല രണ്ട് വർഷമായി കണ്ണൂരിലും രോഹിണിയുടെ കുടുംബം അമേരിക്കയിലുമാണ്. സജിയുടെ വീടും വർഷങ്ങളായി പൂട്ടി കിടക്കുകയാണ്. വർഗീസ് മോഷണത്തിന് തലേ ദിവസമാണ് വീട് പൂട്ടി ബന്ധു വീട്ടിലേക്ക് പോയത്. ഇവരുടെ വീടുകളിൽ പണമോ സ്വർണമോ സൂക്ഷിച്ചിരുന്നില്ല.രോഹിണിയുടെ വീട്ടിലും സി.സി.ടി.വി കാമറകൾ തകർക്കുകയും ഡി.വി.ആറും ഹാർഡ് ഡിസ്ക്കും എടുത്തു കൊണ്ട് പോവുകയും ചെയ്തിട്ടുണ്ട്.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

إرسال تعليق

0 تعليقات