Iklan

Iklan

,

Iklan

Video

പ്രീക്വാർട്ടർ ഉറപ്പിച്ച ഫ്രാൻസിനെ മുട്ടുകുത്തിച്ച് ടുണീഷ്യ; ഇനി മടക്കം

SPECIAL CORRESPONDENT
, Wednesday, November 30, 2022 WIB Last Updated 2022-11-30T17:31:58Z
ദോഹ : പ്രീക്വാർട്ടർ ഉറപ്പിച്ച ഒൻപത് മാറ്റങ്ങളുമായി ഇറങ്ങിയ ഫ്രാൻസിനെ അട്ടിമറിച്ച് ടുണിഷ്യക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് തുനീസിയ ഫ്രാൻസിനെ അട്ടിമറിച്ചത്. 58ാം മിനിറ്റിൽ പകരക്കാരൻ ക്യാപ്റ്റൻ വാബി ഖസ്രിയാണ് തുനീസിയയുടെ ഗോൾ നേടിയത്. ഇൻജറി ടൈമിൽ അന്റോയ്ൻ ഗ്രീസ്മൻ ഫ്രാൻസിന് സമനില സമ്മാനിച്ച് ലക്ഷ്യം കണ്ടെങ്കിലും, 'വാറി'ന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇത് ഓഫ്‌സൈഡായി.

58ാം മിനുട്ടിൽ മൈതാന മധ്യത്തിൽ നിന്ന് സ്വീകരിച്ച പാസുമായി മുന്നറിയ ഖസ്‌രി ഫ്രഞ്ച് പ്രതിരോധ നിരയെയും ഗോളിയെയും കബളിപ്പിച്ച് വാബി ഖസ്രി ഗോൾ നേടുകയായിരുന്നു. നിലം പതിഞ്ഞ ഷോട്ടിലൂടെയായിരുന്നു ഗോൾ. പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം നൽകി രണ്ടാം നിര ടീമിനെ അണിനിരത്തിയ ഫ്രാൻസിനെതിരെ, ഖത്തർ ലോകകപ്പിൽ തുനീഷ്യയയുടെ ആദ്യ ഗോൾ കൂടിയാണിത്. ആദ്യ ഇലവനിൽ ആദ്യമായി ഇടംലഭിച്ച മത്സരത്തിൽ ഗോളിന്റെ തിളക്കവുമായി ഖസ്രിക്കും മടക്കം.

ഗോൾ വീണതോടെ 63ാം മിനുട്ടിൽ ഫ്രാൻസ് എംബാപ്പെയെ കളത്തിലിറക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല. കോമാന് പകരമാണ് സ്റ്റാർ സ്‌ട്രൈക്കർ ഇറങ്ങിയത്. 78ാം മിനുട്ടിൽ ഡെംബാലെയെയും ഇറക്കി. അതേസമയം, തുനീഷ്യക്കായി ഗോളടിച്ച വഹ്ബി ഖസ്‌രിക്ക് പകരം ഇസ്സാം ജെബാലിയിറങ്ങി. സമനില പിടിക്കാനായുള്ള ശ്രമവുമായി ഫ്രാന്സ് തുനീഷ്യന് ബോക്സിനുമുന്നില് ഭീതി പരത്തി. ഇൻജറി ടൈമിൽ അന്റോയ്ൻ ഗ്രീസ്മൻ ലക്ഷ്യം കണ്ടു. എന്നാൽ ആ സന്തോഷത്തിന് അധിക സമയം ആയുസുണ്ടായിരുന്നില്ല. 'വാറി'ന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇത് ഓഫ്‌സൈഡായി.

മത്സരത്തിന്റെ തുടക്കം മുതൽ നിരവധി മുന്നേറ്റങ്ങളാണ് ആഫ്രിക്കൻ അറബ് ടീം നടത്തിയത്. ഏഴാം മിനുട്ടിൽ തന്നെ ഗോളടിക്കുകയും ചെയ്തു. ഫ്രീകിക്കിൽ നിന്ന് ടുണീഷ്യൻ താരം ഗന്ദ്രി ഫ്രഞ്ച് വല കുലുക്കുകയായിരുന്നു. ഖസ്‌രിയെടുത്ത ഫ്രീകിക്ക് അതിമനോഹരമായ സൈഡ് ഫൂട് വോളിയിലൂടെ ഗന്ദ്രി മൻഡാൻഡയെയും കടന്ന് വലയിലെത്തിക്കുകയായിരുന്നു. പക്ഷേ ഓഫ്‌സൈഡായതിനാൽ റഫറി ഗോൾ അനുവദിച്ചില്ല. അതിന് മുമ്പ് ആറാം മിനുട്ടിൽ രണ്ട് ടുണീഷ്യൻ മുന്നേറ്റങ്ങൾ വരാണെയും മൻഡാൻയും തടഞ്ഞിരുന്നു.

Terbaru Lainnya

Recents