banner

മാതാപിതാക്കളെ തനിച്ചാക്കി ഡോക്ടർ വന്ദനാ ദാസ് യാത്രയായി; മകളുടെ ചേതനയറ്റ ശരീരത്തെ ചേർത്ത് പിടിച്ച് വിങ്ങിപ്പൊട്ടി അമ്മ; ഇനി ആ മുഖം മലയാളികളുടെ മനസ്സിൽ കണ്ണീരോർമ്മ!



കോട്ടയം : സിസ്റ്റത്തിൻ്റെ വീഴ്ചയ്ക്ക് സ്വന്തം ജീവന്‍ ബലി നല്‍കേണ്ടി വന്ന വന്ദനാ ദാസ്, പ്രിയ മാതാപിതാക്കളെ തനിച്ചാക്കി യാത്രയായി. മുട്ടുചിറ പട്ടാളമുക്ക് കളിപ്പറമ്പിലെ വീട് ദുഖത്തില്‍ മരവിച്ചു നില്‍മ്പോള്‍ വന്ദനയുടെ വലിയ സ്വപ്‌നങ്ങള്‍ ഒരുപിടി ചാരമായി മാറി. 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ ഭൗതികദേഹം ആയിരക്കണക്ക് ആളുകളുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. വീട്ടില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന്‍ നിവേദാണ് ചിതയ്ക്ക് തീക്കൊളുത്തിയത്.

വന്ദനയുടെ അച്ഛനും അമ്മയും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യ ചുംബനം നല്‍കി മകളെ യാത്രയാക്കി. ചിതയില്‍ വച്ച മകളുടെ ദേഹത്ത് വീണു കിടന്നുള്ള പെറ്റമ്മയുടെ വിടചൊല്ലല്‍ അവിടെ കൂടിനിന്നവരെയെല്ലാ കണ്ണീരണിയിച്ചു. 2.40 ഓടെ വന്ദനയുടെ ശരീരം അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങി.

إرسال تعليق

0 تعليقات