കൊല്ലം: മദ്യ വിൽപ്പന തടയാനെത്തിയ ചടയമംഗലം എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെട്ടയാൾ പിടിയിൽ. കടയ്ക്കൽ ചരുവിള വീട്ടിൽ കൃഷ്ണദാസ് (33) ആണ് പിടിയിലായത്.mകഴിഞ്ഞ ഒന്നിനായിരുന്നു സംഭവം. കടയ്ക്കൽ മൂന്നുമുക്കിൽ കൃഷ്ണദാസ് അനധികൃത മദ്യവില്പന നടത്തുന്നവെന്ന വിവരത്തെത്തുടർന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ കൃഷ്ണദാസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ എക്സൈസ് സംഘം ഇയാളുടെ വീട് വളഞ്ഞാണ് പിടികൂടിയത്. ഈ സമയവും കൃഷ്ണദാസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനും വളർത്തു നായ്ക്കളെ അഴിച്ചു വിട്ട് രക്ഷപ്പെടാനും ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.
കൃഷ്ണദാസിനെതിരെ നിലവിൽ നാല് അബ്കാരി കേസുകൾ ചടയമംഗലം എക്‌സൈസ് റേഞ്ചിലുണ്ട്. കൊട്ടാരക്കര എക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി.എസ്. കൃഷ്ണരാജ്, പ്രിവന്റിവ് ഓഫീസർമാരായ ജി. ഉണ്ണിക്കൃഷ്ണൻ, പ്രശാന്ത്, മാത്യൂസ്,സിവിൽ, എക്‌സൈസ് ഓഫീസർമാരായ അനീഷ്, സനിൽകുമാർ, സബീർ, കൃഷ്ണരാജ്, ശ്രേയസ്, ഉമേഷ്, വിഷ്ണു, രാകേഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ലിജി, ഡ്രൈവർമാരായ മുബീൻ, സാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
.jpg)
0 تعليقات