banner

വൈദികന് മത-സാമൂഹിക വിലക്ക് ഏർപ്പെടുത്തി കത്തോലിക്ക സഭ!, ഫാദര്‍ അജി പുതിയാ പറമ്പിലിനെതിരായ ഉത്തരവ് സഭയുടെ പത്ത് കല്‍പ്പനകളുമായി, മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകരുതെന്നും ഉത്തരവില്‍


സ്വന്തം ലേഖകൻ
വയനാട് : താമരശേരി രൂപതാംഗമായ പുരോഹിതന് മത, സാമൂഹിക വിലക്കേർപ്പെടുത്തി കത്തോലിക്ക സഭ. ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിലാണ് ഫാദർ അജി പുതിയാപറമ്പിലിനെ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്. സഭാനേതൃത്വത്തെ വിമർശിച്ചതിന് നേരത്തെ ഫാദർ അജിയെ വിചാരണ ചെയ്യാൻ നേരത്തെ മതകോടതി സ്ഥാപിച്ചതും വിവാദമായിരുന്നു.

താമരശേരി രൂപതാ അധ്യക്ഷന്‍റ റെമിജീയോസ് ഇഞ്ചനാനിയില്‍ ആണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഫാദര്‍ അജി പുതിയാപറമ്ബിലിനെതിരെ ഉത്തരവിറക്കിയത്. സഭയുടെ പത്ത് കല്‍പ്പനകളാണ് ഉത്തരവിലുള്ളത്. പരസ്യമായ കുര്‍ബാന സ്വീകരണം പാടില്ല. ഒരാളുടെ മരണ സമയത്തല്ലാതെ, മറ്റാരെയും കുമ്ബസാരിപ്പിക്കാൻ പാടില്ല. കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റ് പള്ളികളിലോ ചാപ്പലുകളിലോ കുര്‍ബാന അര്‍പ്പിക്കാൻ പാടില്ല. മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കരുത് തുടങ്ങിയവയാണ് ഉത്തരവില്‍ ഉള്ളത്.

സഭ നവീകരണത്തിനാണ് താന്‍ ശ്രമിച്ചതെന്നും വിലക്ക് അംഗീകരിക്കില്ലെന്നും ഫാദര്‍ അജി പുതിയാ പറമ്ബില്‍ പ്രതികരിച്ചു. ബിഷപ്പിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തു. സിനഡ് തീരുമാനം ധിക്കരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സഭ ഫാദര്‍ പുതിയാപറമ്ബിലിനെതിരെ ചുമത്തിയിരിക്കുന്നത്. ഇദ്ദേഹത്തെ വിചാരണ ചെയ്യാന്‍ നേരത്തെ താമരശേരി രൂപത സഭാ കോടതി സ്ഥാപിച്ചിരുന്നു. വിചാരണ നടപടിയുടെ ഭാഗമായാണ് മത -സാമൂഹ്യ വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് സൂചന.

Post a Comment

0 Comments