സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛന് 30 വര്‍ഷം തടവും പിഴയും ശിക്ഷ. വില്‍സണ്‍ (52) നെയാണ് നെയ്യാറ്റിൻകര അതിവേഗ കോടതിയിലെ ജഡ്ജി കെ.വിദ്യാധരൻ ശിക്ഷിച്ചത്. 2017-ലാണ് സംഭവം.
തടവുശിക്ഷയ്ക്കുപുറമേ 1,85,000 രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്.സന്തോഷ്‌കുമാര്‍ ഹാജരായി.
അതേസമയം, കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛന് ശിക്ഷ വിധിച്ചിരുന്നു. ശാസ്താംകോട്ട സ്വദേശിയായ പ്രതിക്ക് വിവിധ വകുപ്പുകളിലായി 50 വര്‍ഷവും ആറു മാസവും തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
20 വര്‍ഷമാണ് ഏറ്റവും കൂടിയ ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടുവര്‍ഷവും പത്തുമാസവുംകൂടി അധിക തടവ് അനുഭവിക്കണം. കരുനാഗപ്പള്ളി പ്രത്യേക അതിവേഗ കോടതി ജഡ്ജി എഫ്.മിനിമോളാണ് ശിക്ഷ വിധിച്ചത്.
0 Comments