സ്വന്തം ലേഖകൻ
കൊല്ലം : ഓരോ ആനയ്ക്കും ഉടമയുടെ ഡേറ്റാ ബുക്കിന്റെ പകര്‍പ്പ് ഓരോ എഴുന്നള്ളത്തിനു മുൻപും ഹാജരാക്കണം. ഒരു ദിവസം ആറുമണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി എഴുന്നള്ളിപ്പ് അനുവദനീയമല്ല. പകല്‍ 11 മണിക്കും ഉച്ചയ്ക്ക് 3.30-നും ഇടയിലുള്ള സമയം എഴുന്നള്ളിക്കാൻ പാടില്ല. തുടങ്ങി ഒട്ടേറ നിബന്ധനകളാണ് മൃഗസംരക്ഷണവകുപ്പിന്റെ ഉത്തരവിലുള്ളത്.
മൃഗസംരക്ഷണ, വനം വകുപ്പുകള്‍ പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ആനകള്‍ ഉള്‍പ്പെടുന്ന പുതിയ പൂരങ്ങള്‍ക്ക് അനുവാദം നല്‍കില്ല. 2020 വരെ രജിസ്റ്റര്‍ ചെയ്തവയ്ക്കാണ് അനുമതി.പകല്‍ 11 മണിക്കും ഉച്ചയ്ക്ക് 3.30-നും ഇടയിലുള്ള സമയം എഴുന്നള്ളിക്കാൻ പാടില്ല ഒരു ദിവസം ആറുമണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി എഴുന്നള്ളിപ്പ് അനുവദനീയമല്ല.
ഒരുദിവസം പരമാവധി രണ്ടു പ്രാവശ്യം നാലുമണിക്കൂര്‍വീതം എഴുന്നള്ളിക്കാം. രാത്രി ഉപയോഗിച്ച ആനകളെ വീണ്ടും അടുത്ത പകല്‍ എഴുന്നള്ളിക്കരുത്. എല്ലാവരും ആനകളില്‍നിന്ന് മൂന്ന് മീറ്റര്‍ മാറിനില്‍ക്കണം.പാപ്പാന്മാര്‍ ഒഴികെ ആരും ആനകളെ സ്പര്‍ശിക്കാൻ പാടില്ല.ആനകളെ ഉപയോഗിക്കുന്ന എല്ലാ ഉത്സവങ്ങളും 72 മണിക്കൂര്‍ സമയത്തേക്ക് 25 ലക്ഷം രൂപയ്‌ക്കെങ്കിലും കമ്മിറ്റി ഇൻഷുര്‍ ചെയ്യണം. പാപ്പാന്മാര്‍ മദ്യപിച്ച് ജോലിക്കെത്തരുത്.
പൊലീസിന്റെ പരിശോധനയ്ക്ക്വി വി ധേയരാകണം. ആനകളെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്ബോള്‍ ഡി.എഫ്.ഒ.മാരില്‍നിന്ന് വാഹന പെര്‍മിറ്റ്എടുത്തിരിക്കണം. 25 വര്‍ഷം മുൻപ് ആചാരപ്രകാരം നടത്തിയിട്ടുള്ള ആനയോട്ടം മാത്രമേ ഇനി അനുവദിക്കൂ. തലപ്പൊക്കമത്സരംപോലുള്ള ചടങ്ങുകള്‍ അനുവദിക്കില്ല. 15-ല്‍ കൂടുതല്‍ ആനകളെ പങ്കെടുപ്പിക്കുന്ന ഉത്സവങ്ങള്‍ നടത്താൻ മതിയായ സ്ഥലമുണ്ടോയെന്നും പരിശോധിക്കും.
0 Comments