പ്രത്യേക ലേഖകൻ
കൊല്ലം : രാമൻകുളങ്ങര മുരിങ്ങിക്ക മുക്കിന് സമീപം ന്യൂയർ പ്രമാണിച്ച് വില്പനയ്ക്കായി അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യവുമായി ദമ്പതികളിൽ ഭാര്യയെ എക്സൈസ് പിടികൂടി. കുമരിപ്പിച്ചഴികത്തു വീട്ടിൽ വാവ എന്നറിയപ്പെടുന്ന ശ്രീകുമാറിൻ്റെ ഭാര്യ സരിതയാണ് കൊല്ലം റെയിഞ്ചിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടിപ്പോയ ഇവരുടെ ഭർത്താവ് ശ്രീകുമാറിനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊല്ലം എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ ജി. ശ്രീകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം ഇവിടെ പരിശോധന നടത്തിയത് തുടർന്നാണ് പ്രതികളെ പിടികൂടാൻ ആയത്. ന്യൂയർ പ്രമാണിച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണ് മദ്യം എന്ന് പ്രതികൾ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
കൊല്ലം റെയിഞ്ചിലെ എക്സൈസ് ഉദ്യോഗസ്ഥർ രഹസ്യ വിവരത്തിന് പിന്നാലെ ശ്രീകുമാറിന്റെ വീട്ടിലെത്തിയപ്പോൾ ബൈക്കിൽ വിൽപ്പനയ്ക്കായി മദ്യം കടത്തി ക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. എന്നാൽ ഉദ്യോഗസ്ഥരെ കണ്ടതോടെ ബൈക്കും മദ്യവും ഉപേക്ഷിച്ച് ഇയാൾ ഓടിപ്പോവുകയും ബൈക്കിൽ നിന്ന് അര ലിറ്ററിന്റെ 9 കുപ്പികളിൽ ആയി 4.500 ലിറ്റർ മദ്യവും വീട്ടിൽ നിന്ന് ശ്രീകുമാറിന്റെ ഭാര്യയായ സരിത വില്പന ക്കായിസൂക്ഷിച്ചിരുന്ന അര ലിറ്ററിന്റെ പത്തു കുപ്പികളി ലായി 5.00 ലിറ്റർ മദ്യവും ശ്രീകുമാറിന്റെ മാതാപിതാക്കൾ താമസിക്കുന്ന വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന അര ലിറ്ററിന്റെ 99 കുപ്പികളി ലായി 44.500 ലിറ്റർ മദ്യവും ചേർത്ത് ആകെ 59.00 ലെറ്റർ മദ്യം കണ്ടെടുത്തു. ഉപേക്ഷിച്ചു പോയ ബൈക്കും കസ്റ്റഡിയി ലെടുത്തു. സരിതയെ ഒന്നാം പ്രതിയാ യും വാവ എന്ന ശ്രീകുമാറിനെ രണ്ടാം പ്രതി യായും കേസെടുത്തു. സരിതയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
കൊല്ലം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെ ക്ടർ വിനോദ് ശിവറാമിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ ജി. ശ്രീകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ബിനുലാല്‍, വിഷ്ണുരാജ്, ജ്യോതി, സിവിൽ എക്സൈ സ് ഓഫീസർ മാരായ ശ്യാംകുമാർ, ജോജോ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രാജി, എക്സൈസ് ഡ്രൈവർ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.
0 Comments