banner

പാഠമാകണം ഈ വിധി!, മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന പരാതിയിൽ സ്വത്തുക്കൾ മാതാപിതാക്കള്‍ക്ക് തന്നെ തിരികെ നല്‍കാന്‍ മക്കളോട് ആവശ്യപ്പെട്ട് ആര്‍ഡിഒ, ഉത്തരവ്


സ്വന്തം ലേഖകൻ
പാലാ : മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന പരാതിയില്‍ മാതാപിതാക്കളെ സംരക്ഷിക്കാനും ജീവനാംശം നല്‍കാനും സംരക്ഷിക്കാന്‍ തയാറാവാത്ത ആളില്‍നിന്ന് ആധാരം തിരികെ എഴുതി നല്‍കാന്‍ നടപടി സ്വീകരിക്കാനും മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനുള്ള മെയിന്‍റനന്‍സ് ട്രൈബ്യൂണല്‍ പ്രിസൈഡിംഗ് ഓഫീസറും പാലാ ആര്‍ഡിഒയുമായ പി.ജി. രാജേന്ദ്രബാബുവിന്‍റെ ഉത്തരവ്.

പാലാ മെയിന്‍റനന്‍സ് ട്രൈബ്യൂണലിന്‍റെയും സാമൂഹിക നീതിവകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന അദാലത്തില്‍ ലഭിച്ച 20 പരാതികളില്‍ 11 എണ്ണത്തിലാണ് മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും 2007 നിയമ പ്രകാരം ആര്‍ഡിഒ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതില്‍ മാതാപിതാക്കളെ സംരക്ഷിക്കാന്‍ തയാറാവുന്നില്ലെന്ന ഒരു പരാതിയില്‍ ആധാരം തിരികെ മാതാപിതാക്കള്‍ക്ക് തന്നെ എഴുതി നല്‍കാന്‍ നടപടി സ്വീകരിക്കാനും ഉത്തരവായി.

ബാക്കിയുള്ള ഒന്‍പതു പരാതികളില്‍ പരിഹാരം കാണാനുള്ള നടപടികളും ആരംഭിച്ചതായി ആര്‍ഡിഒ അറിയിച്ചു.
ഇതിനായി നിയോഗിച്ചിട്ടുള്ള കണ്‍സീലിയേഷന്‍ പാനല്‍ അംഗങ്ങളായ കെ.എസ്. ഗോപിനാഥന്‍ നായര്‍, സിറിയക് ബെന്നി, എസ്. സദാശിവന്‍പിള്ള എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments