banner

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇനി ആകാശ യാത്ര ചെയ്യാം!, ഹെലി ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ച് ടൂറിസം വകുപ്പ്, ആദ്യ യാത്ര ചെയ്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, വിവരങ്ങൾ ഇങ്ങനെ


സ്വന്തം ലേഖകൻ
കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളം കേന്ദ്രമായി സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കികൊണ്ടുള്ള ഹെലി ടൂറിസം പദ്ധതിക്കാണ് തുടക്കം കുറിച്ചത്.സുപ്രധാന ടൂറിസം കേന്ദ്രങ്ങള്‍ക്കടുത്ത് നിലവിലുള്ള ഹെലിപാഡുകള്‍ കണ്ടെത്തി അവ ഈ പദ്ധതിക്കായി ഉപയോഗപ്പെടുത്തും.

മൂന്നാര്‍, തേക്കടി, വാഗമണ്‍, ആലപ്പുഴ, കുമരകം, ജഡായു പാറ, കോവളം, കോഴിക്കോട് ബീച്ച്‌, വയനാട്, ബേക്കല്‍ ഫോര്‍ട്ട് നെല്ലിയാമ്പതി എന്നിവിടങ്ങളിലേക്കാണ് നിലവില്‍ വിനോദ സഞ്ചാരത്തിനായി പാക്കേജുകള്‍ തയ്യാറാക്കിയിട്ടുള്ളത്.

നെടുമ്പാശ്ശേരിയില്‍ നിന്നും ശബരിമല, ഗുരുവായൂര്‍, കാടാംപുഴ, കൊടുങ്ങല്ലൂര്‍, പളനി, മധുര, രാമേശ്വരം എന്നിവിടങ്ങളിലേക്ക് തീര്‍ഥാടന പാക്കേജും കൂടാതെ ഒന്നിലധികം ദിവസത്തേക്കുള്ള ഹണിമൂണ്‍ പാക്കേജുമുണ്ട്. ചിപ്സൻ ഏവിയേഷൻ്റെ അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന രണ്ട്ഹെലികോപ്ടറുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

സംസ്ഥാനത്ത് താമസിയാതെ ഹെലി ടൂറിസം നയം പ്രഖ്യാപിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങില്‍ അറിയിച്ചു.

സംസ്ഥാനത്ത് എത്തുന്ന ടുറിസ്റ്റുകളില്‍ പലരും ഗതാഗത കുരുക്കിനെ തുടര്‍ന്ന് കൂടുതല്‍ വിനോദ കേന്ദ്രങ്ങളിലേക്ക് സഞ്ചരിക്കാൻ മടിക്കുന്നുണ്ട്. ഇതിനൊരു മാറ്റം വരുത്താൻ ഹെലി ടൂറിസം പദ്ധതി സഹായകമാകും.

ഹെലി ടൂറിസം സംബന്ധിച്ച വിവരം നല്‍കുന്ന വെബ്സൈറ്റ് താമസിയാതെ സജ്ജമാകും. ഇതിലൂടെ ബുക്കിങ് സാധ്യമാകും. സംസ്ഥാനത്തിൻ്റെ തെക്കും വടക്കുമുള്ള പ്രധാന കേന്ദ്രങ്ങളില്‍ കൂടുതല്‍ ഹെലിപാഡുകള്‍ നിര്‍മിക്കും.

Post a Comment

0 Comments