banner

മുടന്തൻ ന്യായം പറഞ്ഞ് ഇൻഷുറൻസ് നിഷേധിച്ച സ്റ്റാർ ഹെൽത്തിന് കനത്ത തിരിച്ചടി!, പരാതിക്കാരന് 3.21 ലക്ഷം രൂപ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ കോടതി, ആനുകൂല്യം നിഷേധിച്ചത് മാനസികനില തകരാറിലാണെന്ന് പറഞ്ഞ്


സ്വന്തം ലേഖകൻ
വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ് പരിക്കേറ്റയാള്‍ മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിച്ച സ്റ്റാര്‍ ഹെല്‍ത്തിന് പിഴയടിച്ച്‌ എറണാകുളം ജില്ല ഉപഭോക്തൃ കോടതി.

പരാതിക്കാരന് 3.21 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്ബനി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ആലപ്പുഴക്കാരനായ പരാതിക്കാരന്‍ സ്റ്റാര്‍ ഹെല്‍ത്തിന്റെ ഫാമിലി ഹെല്‍ത്ത് ഒപ്റ്റിമ ഇന്‍ഷൂറന്‍സ് പോളിസിയാണ് എടുത്തിരുന്നത്. ഇയാളുടെ മകള്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തേടുകയും ചെയ്തു.

ചികിത്സയ്ക്ക് ശേഷം ഇന്‍ഷുറന്‍സ് ആനുകൂല്യത്തിനായി സ്റ്റാര്‍ ഹെല്‍ത്തിനെ സമീപിച്ചപ്പോള്‍ അപേക്ഷ നിരസിക്കുകയാണ് ഉണ്ടായത്. മനോരോഗം മൂലം വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും ചാടിയതാണെന്നും, ആറ് വര്‍ഷമായി ചികില്‍സ തേടുന്നതിനാല്‍ ഇതിനെ ‘അപകടം’ എന്നതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും സ്റ്റാര്‍ ഹെല്‍ത്ത് നിലപാടെടുത്തു. തുടര്‍ന്നാണ് പരാതിക്കാരന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

നേരത്തെ ഉണ്ടായിരുന്ന മനോരോഗം മൂലം സ്വയം ഉണ്ടാക്കുന്ന മുറിവുകള്‍ക്ക് പൊളിസി പരിധിയില്‍ വരില്ലെന്ന നിലപാടാണ് കോടതിയിലും സ്റ്റാര്‍ ഹെല്‍ത്ത് സ്വീകരിച്ചത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. മനോരോഗം മൂലമാണ് പരിക്കുണ്ടായതെന്ന് തെളിയിക്കാന്‍ കമ്ബനിക്ക് കഴിയാത്ത സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ടെന്ന് ഡി ബി .ബിനു പ്രസിഡണ്ടും, വൈക്കം രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു.

രണ്ടര ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുകയും അമ്ബതിനായിരം രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും ഒരു മാസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments