banner

ഇത് ഓർത്ത് വെച്ചോളൂ...!, ഇത്തിഹാദ് എയർവേസിൽ ഉദ്യോഗാർത്ഥികൾക്ക് നിരവധി തൊഴിലവസരങ്ങൾ, മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് നൂറുകണക്കിന് ഒഴിവുകൾ, റിക്രൂട്ട്‌മെൻറ് നടപടികൾ ഇങ്ങനെ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
ദുബൈ : ഇത്തിഹാദ് എയർവേസിൽ ഉദ്യോഗാർത്ഥികൾക്ക് നിരവധി തൊഴിലവസരങ്ങൾ. അടുത്ത ഒന്നര വർഷത്തിനുള്ളിൽ മലയാളികൾ ഉൾപ്പടെയുള്ള നൂറുകണക്കിന് പൈലറ്റുമാരെയും ജീവനക്കാരെയും റിക്രൂട്ട് ചെയ്യാനുള്ള വലിയ പദ്ധതിയാണ് ഇത്തിഹാദ് എയർവേസ് നടത്തുന്നത്. 2030 ഓടെ സർവീസുകളുടെ എണ്ണം ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സൈപ്രസ്, ബൾഗേറിയ, അൽബേനിയ, റൊമാനിയ, ഹംഗറി, പോളണ്ട് ഉൾപ്പെടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് ഇത്തിഹാദ് അടിയന്തര വികസനം ലക്ഷ്യമിടുന്നത്. എയർ ബസ് എ 320, എ. 350, എ.380 എന്നിവക്കു പുറമെ വിവിധ ബോയിങ് വിമാനങ്ങളും സർവീസ് വിപുലീകരണത്തിന്റെ ഭാഗമായി ഉറപ്പാക്കും.

ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലേക്കും കൂടുതൽ സർവീസുകൾ ഒരുക്കാനുള്ള നീക്കത്തിലാണ് എയർവേസ്. ചുരുങ്ങിയത് പുതുതായി രണ്ടായിരം പൈലറ്റുമാരെയെങ്കിലും നിയമിക്കാനാണ് ഇത്തിഹാദ് തീരുമാനം. അടുത്ത വർഷത്തോടെ റിക്രൂട്ട്‌മെൻറ് നടപടികൾ പൂർത്തീകരിക്കും. കാബിൻ ക്രൂ ഉൾപ്പെടെ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് കമ്പനി മുന്നിൽ കാണുന്നത്. മികച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് ഇത്തിഹാദ് ഓഫർ ചെയ്യുന്നത്. 

അതേസമയം, വിസ, ടിക്കറ്റ്, യാത്രാരേഖകൾ എന്നിവയുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഇത്തിഹാദ് എയർവേസ് ചാറ്റ്‌ബോട്ട് ആരംഭിച്ചു.അവശ്യ യാത്രാരേഖകളെക്കുറിച്ച് യാത്രക്കാർക്ക് അറിവുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത് രൂപകൽപ്പന ചെയ്തത്. ഇതിനായി വെബ്സൈറ്റിലെ (etihad.com) ഹെൽപ്പ് പേജിലെ ‘ഗെറ്റ് ഇൻ ടച്ച്’ ക്ലിക്ക് ചെയ്ത് ‘ട്രാവൽ ഗൈഡ്‌ലൈൻ ആൻഡ് ട്രാൻസിറ്റ് ഇൻഫർമേഷൻ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. അന്താരാഷ്‌ട്ര എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (അയാട്ട) ടിമാറ്റിക് സൊല്യൂഷൻ നൽകുന്ന ഏറ്റവും പുതിയ യാത്രാവിവരങ്ങൾ ചാറ്റ്‌ബോട്ടിൽ സ്വയമേവ പുതുക്കപ്പെടും.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments