banner

വീടിന് മുകൾ നിലയിലെ മുറിക്ക് തീപിടിച്ച് അച്ഛനും അമ്മയ്ക്കും രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം!, തീപിടിത്ത കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം, രാത്രിയായതിനാല്‍ തീ പടര്‍ന്നുപിടിച്ചത് അറിഞ്ഞില്ലെന്ന് പ്രദേശവാസികൾ, ആത്മഹത്യാ സാധ്യതയും തള്ളിക്കളയാതെ പോലീസ്

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കൊച്ചി : എറണാകുളത്ത് വീടിന് തീപിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. അങ്കമാലി പാക്കുളത്താണ് സംഭവം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. അങ്കമാലി പറക്കുളത്ത് വ്യവസായിയായ ബിനീഷ് കുര്യൻ, ഭാര്യ അനു, മക്കളായ ജോവാന ബിനീഷ്, ജെസ്വിൻ ബിനീഷ് എന്നിവരാണ് മരിച്ചത്. ഇരുനില വീടിന്റെ മുകള്‍നിലയിലെ മുറിയിലായിരുന്നു ദമ്ബതികളും രണ്ട് മക്കളും കിടന്നുറങ്ങിയിരുന്നത്. അതേ സമയം, അങ്കമാലിയില്‍ പൊള്ളലേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം വേണ്ടി വരും. തീപിടിത്തം എങ്ങനെ ഉണ്ടായി എന്നതാണ് അറിയേണ്ട കാര്യം. ഗൃഹനാഥനായ ബിനീഷിന് മറ്റ് സാമ്ബത്തിക പ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നുണ്ട്. എന്നാല്‍ ജാതിക്കാ ബിസിനസുമായി ബന്ധപ്പെട്ട് ചില സാമ്ബത്തിക ഇടപാടുകള്‍ ബിനീഷിന് ഉണ്ടായിരുന്നു. ചിലർക്ക് പണം കൊടുക്കാൻ ഉണ്ടെന്നാണ് സുഹൃത്തുക്കളും സൂചിപ്പിക്കുന്നത്. ഇതോടെ ആത്മഹത്യാ സാധ്യതയും പൊലീസ് പരിശോധിക്കും. മുറിയില്‍ തീപിടിച്ചത് ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്നാണ് സൂചനകള്‍. മുറിയില്‍ ഷോർട്ട് സർക്യൂട്ട് ഉണ്ടായതിന്റെ സൂചനകളൊന്നും പ്രാഥമിക പരിശോധനയില്‍ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഫയർഫോഴ്‌സും പ്രാഥമികമായി ഷോർട്ട് സർക്യൂട്ട് സാധ്യതകള്‍ തള്ളിക്കളയുന്നുണ്ട്. എസിയില്‍ നിന്നും തീടപിടിക്കാനുള്ള സാധ്യതയും വിരളമാണെന്നാണ് നിഗമനം. ഈ മുറിയില്‍ മാത്രമാണ് തീപിടിത്തം ഉണ്ടായത്. മറ്റു മുറികളിലേക്കൊന്നും തീ പടർന്നിട്ടുമില്ല. അതുകൊണ്ട് തന്നെയാണ് തീപിടുത്തത്തിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് സംശയം നിലനില്‍ക്കുന്നത്. 

ആധുനിക സൗകര്യങ്ങളോട് കൂടിയ വീടായതിനാല്‍ ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത വിരളമാണ്. അതേസമയം മുറിയില്‍ എയർ കണ്ടീഷനർ പ്രവർത്തിച്ചിരുന്നു. ഇതില്‍ നിന്നും ഉണ്ടായ വാതകചോർച്ചയോ മറ്റോ ആണോ തീപിടിത്തത്തിന് കാരണമെന്നും പരിശോധിക്കും. എന്നാല്‍, ആ സാധ്യതയും കുറവാണ്. സമീപവാസികളാണ് തീപിടിത്തം ഉണ്ടായപ്പോള്‍ തുടക്കത്തില്‍ രക്ഷാപ്രവർത്തനത്തിന് എത്തിയത്. പുലർച്ചെ അഞ്ച് മണിക്ക് പത്രം എടുക്കാൻ പോയ പ്രദേശവാസിയാണ് വീടിന്റെ മുകള്‍ നിലയില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. ചില്ലുകള്‍ പൊട്ടിത്തറിക്കുന്ന ശബ്ദവും വീട്ടില്‍ നിന്നും നിലവിളിയും കേട്ടു. പിന്നാലെ അയല്‍വാസിയെ കൂടി കാര്യം അറിയിച്ച്‌ ഇരുവരും വീട്ടിനകത്തേക്ക് കടന്നു. അതേസമയം മുറിയുടെ ഡോർ ചവിട്ടി തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുറിക്കുള്ളിലെ ആളുകള്‍ അബോധാവസ്ഥയില്‍ ആയതിനാലാവാം വാതില്‍ തുറക്കാനുള്ള ശ്രമം നടത്തിയിരുന്നില്ലെന്നും അയല്‍വാസി സംശയം പ്രകടിപ്പിച്ചു. ഇതും സംശയകരമാണ്. ബിനീഷിന്റെ മാതാവ് വീട്ടില്‍ താഴത്തെ മുറിയിലാണ് താമസിച്ചിരുന്നത്. എന്നാല്‍, മുകളിലെ മുറിയില്‍ മാത്രമാണ് തീപിടത്തം ഉണ്ടായതും. ബിനീഷിന്റെ ജാതി കൃഷി നോക്കി നടത്തുന്ന അതിഥി തൊഴിലാളിയും വീട്ടില്‍ ഉണ്ടായിരുന്നു. നാല് മണിക്ക് പ്രാർത്ഥനയ്ക്ക് എഴുന്നേറ്റപ്പോഴാണ് മുകള്‍ നിലയിലെ അപകടത്തെക്കുറിച്ച്‌ അറിഞ്ഞത്. ഉടൻ അതിഥി തൊഴിലാളിയെ ഫൊറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും. മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി ജൊവാന മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി ജസ്വിൻ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.

Post a Comment

0 Comments