സ്വന്തം ലേഖകൻ
തിരുവനന്തപുരത്തെ ഞെട്ടിച്ച ക്രഷർ ഉടമ ദീപുവിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം മലയം സ്വദേശി അമ്പിളിയെന്ന ഷാജിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്രിമിനല്‍ പശ്ചാത്തലമുള്ള അമ്പിളി വേറെയും കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ചോദ്യംചെയ്യൽ തുടരുകയാണെന്നും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
കരമന സ്വദേശിയായ ദീപു കളിയിക്കാവിളയിൽ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. കളിയിക്കാവിള പൊലീസ് സ്റ്റേഷന് 200 മീറ്റർ അകലെ കാറിനുള്ളിൽ കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പോലീസ് പട്രോളിംഗിനിടെ ബോണറ്റ് പൊക്കിയ നിലയില്‍ കാര്‍ കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം വെളിയില്‍ വന്നത്. സീറ്റ് ബെൽറ്റ് ഇട്ട നിലയിലായിരുന്നു മൃതദേഹം കണ്ടത്. വാഹനം ഓഫ് ചെയ്തിരുന്നില്ല. പണത്തിന് വേണ്ടി ചിലർ ദീപുവിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്ന് ഭാര്യയും സുഹൃത്തുക്കളും പോലീസിന് മൊഴി നല്‍കിയിരുന്നു. കേസില്‍ അന്വേഷണം നടക്കുകയാണ്.
അതേ സമയം വ്യാപാരിയായ ദീപുവിനെ കഴുത്തറത്ത് കൊന്ന സംഭവത്തില്‍ ചുരുളഴിയാതെ ദുരൂഹത. കേസ് അന്വേഷിക്കുന്ന തമിഴ്നാട് പോലീസിന് മുന്നില്‍ ഒട്ടനവധി ചോദ്യങ്ങളുണ്ട്. പ്രതിയായ അമ്പിളി കസ്റ്റഡിയിലുണ്ട്. ദീപു എന്തിനാണ് ഗുണ്ട നേതാവായ അമ്പിളിയെ കാറില്‍ കയറ്റിയത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കൊലയ്ക്ക് ശേഷം എടുത്തുമാറ്റിയ 10 ലക്ഷം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാര്‍ത്താണ്ഡത്തുനിന്ന് ഒരു സുഹൃത്ത് കാറില്‍ കയറുമെന്ന് ദീപു വീട്ടുകാരോടു പറഞ്ഞിരുന്നു. അതും ആരെന്ന് അന്വേഷിക്കേണ്ടതുണ്ട്. അമ്പിളിയെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് ഒരുങ്ങുന്നത്.
ഒറ്റയ്ക്കാണ് കൊല നടത്തിയത് എന്നാണ് അമ്പിളി മൊഴി നല്‍കിയത്. പക്ഷെ പോലീസ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. സ്ഥിരമായി ദീപുവില്‍ നിന്നും പണം പറ്റുന്നുണ്ട് അമ്പിളി. പിന്നെ എന്തിന് കൊന്ന് പണം മോഷ്ടിച്ചു എന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചിട്ടില്ല. അമ്പിളിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കൊലക്കേസില്‍ ഉള്‍പ്പെടെ പ്രതിയുമാണ്. പക്ഷെ ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം പശു വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള ജോലികളാണ് ചെയ്യുന്നത്.
പൊള്ളാച്ചിയിലേക്കുള്ള യാത്രയ്ക്കാണ് ദീപു അമ്പിളിയെ കൂട്ടിയത്. കൊലയ്ക്കു പിന്നില്‍ മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രിയാണ് മലയിന്‍കീഴിലെ വീട്ടില്‍നിന്ന് ദീപു സ്വന്തം കാറില്‍ 10 ലക്ഷം രൂപയുമായി പോയത്. പോയത് കളിയിക്കാവിള വരെ മാത്രവും. കളിയിക്കാവിള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് ഏകദേശം 200 മീറ്റര്‍ മാറിയാണ് കാറിനുള്ളില്‍ ദീപുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments