banner

ഈ പറയുന്നത് ശരിയല്ലെ?...!, സാധാരണ ജനത്തിൻ്റെ ഫ്യൂസ് ഊരുമ്പോൾ കുടിശ്ശിക കെട്ടികിടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെയും കോർപ്പറേറ്റുകളെയും മറക്കല്ലെ, കെഎസ്ഇബി, കുടിശ്ശിക ഇനത്തിൽ കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ളത് 2310.70 കോടി രൂപ


സ്വന്തം ലേഖകൻ
തിരുവനന്തപുരം : വൈദ്യുത ബിൽ അടയ്ക്കാൻ വൈകിയാലുടൻ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ കൃത്യത പാലിക്കുന്ന കെ.എസ്.ഇ.ബി, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും വൻകിട കമ്പനികളിൽനിന്നും പിരിച്ചെടുക്കാതെ ശേഷിക്കുന്നത് 2310.70 കോടി രൂപ.

കഴിഞ്ഞ മാർച്ച് 31 വരെയുള്ള പലിശ ഒഴിവാക്കിയ കണക്കാണിത്. 2310.70 രൂപയുടെ കുടിശ്ശികയിൽ 370.86 കോടി രൂപയാണ് ഗാർഹിക ഉപഭോക്താക്കളുടേതായി രേഖപ്പെടുത്തിയിട്ടുള്ളത്. ശേഷിക്കുന്ന 1939.84 കോടിയും തദ്ദേശസ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, കേന്ദ്ര സർക്കാർ ഓഫിസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവ അടയ്ക്കാനുള്ളതാണ്.

ഇതിൽ സംസ്ഥാന സർക്കാർ വകുപ്പുകൾ അടയ്ക്കാനുള്ള തുക 172. 75 കോടിയും സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക 338.71 കോടിയുമാണ്.

ജല അതോറിറ്റി- 188.29 കോടി, കേന്ദ്ര സർക്കാർ വകുപ്പുകൾ- 1.41 കോടി, കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾ- 67.39 കോടി, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ- 7.27 കോടി, പൊതുസ്ഥാപനങ്ങൾ- 70.94, സ്വകാര്യ സ്ഥാപനങ്ങൾ- 1009.74 കോടി, അന്തർസംസ്ഥാന സ്ഥാപനങ്ങൾ- 2.84 കോടി എന്നിങ്ങനെ കുടിശ്ശിക കണക്ക് നീളുന്നു.

കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ട് സർക്കാർ-പൊതുമേഖല സ്ഥാപനങ്ങൾക്ക് പലവട്ടം കെ.എസ്.ഇ.ബി അറിയിപ്പ് നൽകിയെങ്കിലും നടപടി ഉണ്ടാവുന്നില്ല. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികളും ലക്ഷ്യം കാണുന്നില്ല. നിലവിൽ കുടിശ്ശിക പിരിച്ചെടുക്കാൻ പ്രത്യേക പദ്ധതി കെ.എസ്.ഇ. ബി പരിഗണനയിലില്ല.

ഇക്കാര്യം നിയമസഭയിൽ വകുപ്പുമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. കുടിശ്ശിക തുക പിരിച്ചെടുക്കുന്നതിന് പ്രത്യേക പദ്ധതി പ്രഖ്യാപിക്കാൻ വൈദ്യുതി വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ വിശദീകരണം.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments