സ്വന്തം ലേഖകൻ
കൊട്ടിഘോഷിച്ച് തുടങ്ങിയ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് കിട്ടാതെ ഇരുന്നൂറിലധികം ജേതാക്കള്‍. ഫെലോഷിപ്പ് തുക മുടങ്ങിയിട്ട് നാല് മാസം കഴിഞ്ഞു. രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ നട്ടം തിരിയുകയാണ് ഗവേഷകര്‍. രാജ്യത്ത് ഇങ്ങനെയൊരു പദ്ധതി ആദ്യം എന്നൊക്കെ പെരുമ്പറ മുഴക്കി ആരംഭിച്ച പദ്ധതിയാണ് പെരുവഴിയിലായത്.
ഗവേഷണ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ പൊതുവെ കുറയുന്ന സമകാലീന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലൊന്നും നടപ്പാക്കാത്ത പദ്ധതികള്‍ കേരളം ആവിഷ്‌കരിച്ചു എന്ന അവകാശവാദത്തോടെയാണ് 2023 ഓഗസ്റ്റില്‍ ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിച്ചത്. ആദ്യ വര്‍ഷം പ്രതിമാസം 50000 രൂപയും രണ്ടാം വര്‍ഷം ഒരു ലക്ഷം രൂപയും നല്‍കും എന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, ഒരിക്കല്‍ പോലും കൃത്യമായി പണം വിതരണം ചെയ്തില്ല. പാര്‍ട്ട് ടൈം ജോലി ചെയ്തും കടം വാങ്ങിയുമാണ് വയറ് നിറയ്ക്കുന്നതെന്ന് ഫെലോഷിപ്പ് ജേതാക്കള്‍ പറയുന്നത്. ആദ്യത്തെ ബാച്ചില്‍ 75 പേരും രണ്ടാമത്തെ ബാച്ചില്‍ 100 പേരുമാണ് ഫെലോഷിപ്പ് നേടിയത്. മൂന്നാമത്തെ ബാച്ചിനുള്ള സെലക്ഷന്‍ പൂര്‍ത്തിയായി. ഒന്നാമത്തെ ബാച്ചുകാര്‍ക്ക് പോലും പണം ലഭിക്കാത്ത സാഹചര്യത്തിലാണ് അടുത്ത ഘട്ടത്തിലേക്കുള്ള വരെ കൂടി തിരഞ്ഞെടുക്കുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഗവേഷകന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
ഗവേഷണ ഫലങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതു പോലെ ആ അറിവുകള്‍ പൊതുസമൂഹത്തിന് ഉപകരിക്കുന്ന രീതിയില്‍ പരിവര്‍ത്തനം ചെയ്യുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന യോഗത്തില്‍ പറഞ്ഞത്. അത് കേട്ട് ഗവേഷണത്തിന് ഇറങ്ങിയവരിപ്പോള്‍ ഗതികേടിലാണ്.
ഫെലോഷിപ്പ് കിട്ടാന്‍ കാലതാമസത്തിന് കാരണക്കാര്‍ ഗവേഷകരാണെന്നാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കളുടെ നിലപാട്. കൃത്യസമയത്ത് റിപ്പോര്‍ട്ട് കൊടുക്കാതിരിക്കുന്നതും സര്‍ക്കാരിന്റെ സാമ്പത്തിക ഞെരുക്കവും കാരണമാണ് ഫെലോഷിപ്പ് വൈകുന്നതെന്ന് അദ്ദേഹം പറഞ്ഞു.തുടക്കത്തിലെ കൊട്ടും കുരവയും കഴിഞ്ഞതോടെ ഈ പരിപാടിയും അവതാളത്തിലായി എന്നാണ് ഫെലോഷിപ്പ് ജേതാക്കള്‍ പറയുന്നത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments