banner

ഗേറ്റിനു പുറത്ത് ആറു മണിക്കൂറോളം ഇരുന്നു!, ഡെപ്യൂട്ടേഷൻ നിയമനം പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്ഥാനക്കയറ്റത്തെ ബാധിക്കും; ചുമതലയേല്‍ക്കാൻ എത്തിയ ഉദ്യോഗസ്ഥയെ എൻ.ജി.ഒ. യൂണിയൻപ്രവർത്തകരും കെ.ജി.ഒ.എ. പ്രവർത്തകരും ത‌ടഞ്ഞു

 
സ്വന്തം ലേഖകൻ
ആലപ്പുഴ : ജില്ലാ സമഗ്ര ശിക്ഷാ കേരള(എസ്.എസ്.കെ.)യില്‍ അക്കൗണ്ട്സ് ഓഫീസറായി ഡെപ്യൂട്ടേഷനില്‍ ചുമതലയേല്‍ക്കാൻ എത്തിയ ഉദ്യോഗസ്ഥയെ തടഞ്ഞു. എൻ.ജി.ഒ. യൂണിയൻ, കെ.ജി.ഒ.എ. പ്രവർത്തകരാണ് ചുമതലയേൽക്കാൻ സമ്മതിക്കാതെ തടഞ്ഞുവെച്ചത്.

ഇതേത്തുടർന്ന് ഉദ്യോഗസ്ഥയായ റെറ്റി പി. തോമസ് ഓഫീസ് ഗേറ്റിനു പുറത്ത് ആറു മണിക്കൂറോളം ഇരുന്നു. ചുമതലയേല്‍ക്കാനാകാതെ മടങ്ങുകയും ചെയ്തു. ഡെപ്യൂട്ടേഷൻ നിയമനം പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നാരോപിച്ചാണ് പ്രവർത്തകർ തടഞ്ഞത്.

സെക്രട്ടേറിയറ്റില്‍ പൊതുഭരണവകുപ്പില്‍ അണ്ടർ സെക്രട്ടറിയായ റെറ്റി തിരുവനന്തപുരം സ്വദേശിനിയാണ്. ഇവർ ഇടതനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ അംഗമാണ്. അക്കൗണ്ട്സ് ഓഫീസർ തസ്തിക പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രമോഷൻ തസ്തികയാണെന്നും മറ്റു വകുപ്പിലെ ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നും സംഘടനാഭാരവാഹികള്‍ പറഞ്ഞു.

ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കി. കഴിഞ്ഞ അഞ്ചിനാണ് പൊതുഭരണവകുപ്പിലെ 10 ഉദ്യോഗസ്ഥർക്ക് അണ്ടർ സെക്രട്ടറിമാരായി സ്ഥാനക്കയറ്റത്തിനൊപ്പം വിവിധ വകുപ്പുകളിലേക്കു ഡെപ്യൂട്ടേഷനും നല്‍കി ഉത്തരവിറക്കിയത്. ഇതേത്തുടർന്നാണ് റെറ്റി എത്തിയത്.

ജോലിയില്‍ പ്രവേശിക്കാൻ എത്തിയപ്പോഴാണ് പ്രതിഷേധത്തെപ്പറ്റി അറിഞ്ഞതെന്ന് റെറ്റി പി. തോമസ് പറഞ്ഞു. വിവരം പൊതുഭരണവകുപ്പിനെ അറിയിച്ചു. വ്യാഴാഴ്ച തീരുമാനം അറിയും. കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയിലേക്കായിരുന്നു ഡെപ്യൂട്ടേഷൻ.

കേന്ദ്ര സർക്കാർ ഈ തസ്തികയ്ക്കുവേണ്ട യോഗ്യത പുനർനിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരം യോഗ്യതയുള്ളവർ നാലു ജില്ലയില്‍ ഉണ്ടായിരുന്നു. അവിടെയെല്ലാം പൊതു വിദ്യാഭ്യാസവകുപ്പില്‍നിന്നുതന്നെ നിയമനം നടത്തി. മറ്റു ജില്ലകളിലേക്കു മാത്രമാണ് പൊതുഭരണ വകുപ്പില്‍നിന്ന് ജീവനക്കരെ നിയമിച്ചത്- അവർ പറഞ്ഞു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments