സ്വന്തം ലേഖകൻ
ആലപ്പുഴ : അപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ. ഗതാഗതക്കുരുക്കിനെ മറികടന്ന് മിന്നല്‍വേഗത്തില്‍ യുവാക്കളെ ആശുപത്രിയിലെത്തിച്ചാണ് ജീവനക്കാർ മാതൃകയായത്.
രക്ഷാപ്രവർത്തനത്തിനിടെ ബസ്സിന്റെ ട്രിപ്പ് മുടങ്ങിയെങ്കിലും ജീവൻരക്ഷിക്കാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയിലാണ് ഇവർ. ബസ് യാത്രക്കാരും ജീവനക്കാരോടു സഹകരിച്ചു.
വ്യാഴാഴ്ച വൈകുന്നേരം ആറോടെ വെട്ടിയാർ കളത്തട്ട് ജങ്ഷനു സമീപമാണു സംഭവം. ആറാട്ടുപുഴ-പത്തനംതിട്ട റൂട്ടിലോടുന്ന അനിഴം ബസ്സിനെ മറികടന്നു മുന്നില്‍ക്കയറിപ്പോയ ബൈക്കും അതേദിശയില്‍പ്പോയ സ്കൂട്ടറുമായാണ് കൂട്ടിയിടിച്ചത്. അപകടംകണ്ട് ഡ്രൈവർ നൗഫല്‍ ബസ് ഉടൻ നിർത്തി. ഓടിച്ചെന്ന് അപകടത്തില്‍പ്പെട്ട യുവാക്കളെ താങ്ങിയെടുത്തു. ഒരാള്‍ ഗുരുതരാവസ്ഥയിലാണെന്നു മനസ്സിലായതോടെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമമായി.
അപ്പോഴേക്കും സഹായത്തിന് ആളുകൂടി. പക്ഷേ, പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ വാഹനം കിട്ടിയില്ല. കൈകാണിച്ച വാഹനങ്ങളെല്ലാം നിർത്താതെ പോയി. 108 ആംബുലൻസ് വിളിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കണ്ടക്ടർ സുനിലിന്റെ സഹായത്തോടെ പരിക്കേറ്റവരെ ബസ്സില്‍ കയറ്റി. ഗുരുതരാവസ്ഥയിലുള്ളയാളെ പിന്നിലെ നീളമുള്ള സീറ്റില്‍ കിടത്തിയും രണ്ടാമത്തെയാളെ സീറ്റിലിരുത്തിയും ഇടപ്പോണുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ബസ് കുതിച്ചു. അപകടസ്ഥലത്തെ ഗതാഗതക്കുരുക്ക് തടസ്സമായെങ്കിലും ഒരു മിനിറ്റുകൊണ്ട് പുറത്തുകടന്നു. നിർത്താതെ ഹോണടിച്ച് രണ്ടുമിനിറ്റുകൊണ്ട് നൗഫല്‍ ബസ് ആശുപത്രിക്കു മുന്നിലെത്തിച്ചു.
ഇടയ്ക്ക് ഇറങ്ങണമെന്നാവശ്യപ്പെടാതെ യാത്രക്കാരും സഹകരിച്ചു. കൊല്ലകടവ് കടൈക്കാട് സ്വദേശികളാണ് പരിക്കേറ്റവർ. ഇവർക്ക് ചികിത്സയ്ക്കുള്ള സഹായമെല്ലാംചെയ്ത് ബസ് ജീവനക്കാർ ആശുപത്രിയില്‍നിന്നു പുറത്തിറങ്ങിയപ്പോഴേക്കും അരമണിക്കൂർ കഴിഞ്ഞു. ഇതോടെ ട്രിപ്പും മുടങ്ങി. ബസ്സിലെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20-%20Copy%20(93).jpg)
0 Comments