banner

വിസ തട്ടിപ്പിൽ വിവിധ സ്റ്റേഷനുകളിലായി അറുപതോളം കേസുകള്‍...!, അമ്മയും മകനും ചേർന്ന് അഞ്ചുകോടി രൂപയിലേറെ തട്ടിയതായി ആരോപണം, തട്ടിപ്പ് വിദേശരാജ്യങ്ങളില്‍ ഉയർന്ന ജോലി വാഗ്ദാനം ചെയ്ത്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനംചെയ്ത് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍നിന്ന് അഞ്ചുകോടി രൂപയിലേറെ തട്ടിയ കേസില്‍ അമ്മയും മകനും അറസ്റ്റില്‍.


തിരുവനന്തപുരം ശാസ്തമംഗലത്ത് പ്രവര്‍ത്തിച്ചിരുന്ന ബ്രൂക്ക്പോര്‍ട്ട് ട്രാവല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് ഉടമയായ ഡോള്‍സി ജോസഫൈന്‍ സജു, മകന്‍ രോഹിത് സജു എന്നിവരെയാണ് മ്യൂസിയം പോലീസ് അറസ്റ്റ്ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ സ്ഥാപനത്തില്‍നിന്നു രഹസ്യമായി സാധനങ്ങള്‍ മാറ്റാനെത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.


കാനഡ, അമേരിക്ക, യു.കെ. എന്നിവിടങ്ങളില്‍ തൊഴില്‍വിസ വാഗ്ദാനംചെയ്ത് പണം വാങ്ങിയ കേസില്‍ ഇവര്‍ക്കെതിരേ വിവിധ സ്റ്റേഷനുകളിലായി അറുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പോലീസ് കേസെടുക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുകയുംചെയ്തതോടെ ഇവര്‍ സ്ഥാപനം പൂട്ടി മുങ്ങി. ബുധനാഴ്ച പുലര്‍ച്ചെ സാധനങ്ങള്‍ മാറ്റാന്‍ ഇവര്‍ രഹസ്യമായി ശാസ്തമംഗലത്തെ സ്ഥാപനത്തിലെത്തി. ഈ വിവരമറിഞ്ഞ കെട്ടിട ഉടമയാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തിയപ്പോള്‍ ഇവര്‍ കാറില്‍ കയറി രക്ഷപ്പെട്ടു. പിന്തുടര്‍ന്ന പോലീസ് പൈപ്പിന്‍മൂടിനു സമീപംവെച്ച് വാഹനം കുറുകേ നിര്‍ത്തി ഇവരെ പിടികൂടുകയായിരുന്നു.


വിദേശത്ത് തൊഴില്‍വിസയും വന്‍ ശമ്പളമുള്ള ജോലികളും തരപ്പെടുത്തിനല്‍കുമെന്ന് സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് പരസ്യം നല്‍കിയിരുന്നത്. ഫോണില്‍ ബന്ധപ്പെടുന്നവരെ പറഞ്ഞു വിശ്വസിപ്പിച്ച് ഒരാളില്‍നിന്ന് രണ്ടുലക്ഷംമുതല്‍ പത്തരലക്ഷം രൂപവരെ വാങ്ങി. പറഞ്ഞസമയം കഴിഞ്ഞും നടപടികളൊന്നും ഉണ്ടാകാതായതോടെയാണ് പലരും പണം തിരികെ ചോദിച്ചെത്തിയത്.


തട്ടിപ്പിനിരയായ അന്‍പതോളം ചെറുപ്പക്കാര്‍ ശാസ്തമംഗലത്തെ സ്ഥാപനത്തിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയപ്പോഴാണ് വമ്പന്‍ തട്ടിപ്പ് പുറത്തറിയുന്നത്. സുഗന്ധവ്യഞ്ജന വ്യാപാരത്തിന് എന്നപേരിലാണ് ശാസ്തമംഗലത്ത് ഇവര്‍ മുറി വാടകയ്ക്ക് എടുത്തിരുന്നത്.


തിരുവനന്തപുരം, കോട്ടയം, കൊച്ചി, വയനാട്, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് തട്ടിപ്പിനിരയായതായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. പരാതി കൊടുത്തവര്‍ക്കും വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കു നേരേയും പ്രതികളും കേസ് കൊടുത്തിരുന്നു. തെളിവെടുപ്പ് കഴിഞ്ഞശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments