Iklan

Iklan

,

Iklan

Video

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശ വർക്കർമാർക്ക് പൊലീസ് നോട്ടീസ്: സമരത്തിന് പിന്തുണയേകിയ 14 പേർക്ക് കൂടി പോലീസ് നടപടി; 48 മണിക്കൂറിനകം സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദ്ദേശം

SPECIAL CORRESPONDENT
, Wednesday, February 26, 2025 WIB Last Updated 2025-02-27T04:23:55Z


തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശ വർക്കർമാരുടെ മഹാസംഗമത്തിൽ പങ്കെടുത്ത 14 പേർക്കു കൂടി കന്റോൺമെന്റ് പൊലീസ് നോട്ടീസ് അയച്ചു. സമരത്തിൽ പങ്കെടുത്തവർ 48 മണിക്കൂറിനകം സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ്. മഹാസംഗമത്തിന്റെ ഉദ്ഘാടകൻ ജോസഫ് സി. മാത്യുവിനും കെ.ജി. താര, എം. ഷാജർഖാൻ, ആർ. ബിജു, എം.എ. ബിന്ദു, കെ.പി. റോസമ്മ, ശരണ്യ രാജ്, എസ്. ബുർഹാൻ, എസ്. മിനി, ഷൈല കെ. ജോൺ എന്നിവർക്കുമാണ് പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്.

സമരത്തിനോടനുബന്ധിച്ച് നേരത്തെ തന്നെ ആശ വർക്കർമാർക്ക് പൊലീസ് നോട്ടീസ് അയച്ചിരുന്നു. ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘംചേരുന്ന സമരം നിർത്തണമെന്ന ആവശ്യമുന്നയിച്ചായിരുന്നു പൊലീസ് നടപടി. സമരം അക്രമാസക്തമാകാൻ സാധ്യതയുണ്ടെന്നതിനാൽ കൂടുതൽ നിയമ നടപടികളും ഉണ്ടായേക്കുമെന്നാണ് സൂചന.

സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് ശശി തരൂർ എം.പി സമരപ്പന്തലിലെത്തി. ആശ വർക്കർമാർ ജനങ്ങളെ നേരിട്ട് സേവനം ചെയ്യുന്നവരായതിനാൽ അവരുടെ ഓണറേറിയം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് തരൂർ അഭിപ്രായപ്പെട്ടു. സമരപന്തലിലെത്തിയ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, സർക്കാരിന്റെ സമീപനം വിമർശിച്ചു. ആശ വർക്കർമാരെ ഭരണകൂടം എതിരാളികളായി കാണുന്നത് എന്തിനാണെന്നതാണ് ചോദ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സർക്കാർ ആശ വർക്കർമാരുടെ ആവശ്യങ്ങൾക്കൊരിക്കലും സഹാനുഭൂതി കാണിക്കാത്ത സാഹചര്യത്തിൽ മാർച്ച് 3ന് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് സമരസമിതിയോഗം തീരുമാനിച്ചു. ഫെബ്രുവരി 27ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലും ഫെബ്രുവരി 28ന് കൊല്ലം, കോഴിക്കോട് ജില്ലകളിലും കലക്ടറേറ്റ് മാർച്ചുകൾ നടക്കും. സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ, പ്രതിഷേധം ശക്തമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Terbaru Lainnya

Recents