Iklan

Iklan

,

Iklan

Video

ഹിന്ദി അടിച്ചേൽപ്പിക്കൽ: ഉത്തരേന്ത്യയിലെ 25 പ്രാദേശിക ഭാഷകളെ ഹിന്ദി വിഴുങ്ങി; രൂക്ഷ വിമർശനവുമായി എം.കെ. സ്റ്റാലിൻ

SPECIAL CORRESPONDENT
, Thursday, February 27, 2025 WIB Last Updated 2025-02-27T15:15:58Z


ചെന്നൈ : ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. ഉത്തരേന്ത്യയിലെ 25 പ്രാദേശിക ഭാഷകളെ ഹിന്ദി വിഴുങ്ങിയതായും, അവയുടെ യഥാർഥ സ്വത്വം നഷ്ടപ്പെട്ടതായും സ്റ്റാലിൻ കുറ്റപ്പെടുത്തി. ഉത്തർപ്രദേശിലും ബിഹാറിലും ഹിന്ദി മാതൃഭാഷയല്ലായിരുന്നു, എന്നാൽ ഹിന്ദിയെന്ന ഒറ്റ ഭാഷയുടെ അതിക്രമം മൂലം അവയുടെ യഥാർഥ ഭാഷകൾ ഇപ്പോൾ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

"യുപിയും ബിഹാറും 'ഹിന്ദി ഹൃദയഭൂമിയല്ല'. ഭോജ്പൂരി, മൈഥിലി, അവധി, ബ്രാജ്, ബുന്ദേലി, ഗർവാലി, കുമായോനി, മാർവാടി എന്നിവയുൾപ്പെടെയുള്ള നിരവധി ഉത്തരേന്ത്യൻ ഭാഷകൾ ഹിന്ദി വിഴുങ്ങിയിരിക്കുന്നു. കേന്ദ്രം നിർബന്ധിതമായി ഹിന്ദി അടിച്ചേൽപ്പിച്ചതിന്റെ ഫലമായി ഇവയുടെ ആസ്തിത്വം തകർന്നുപോയി" – സ്റ്റാലിൻ കുറ്റപ്പെടുത്തി.

"ദേശീയ വിദ്യാഭ്യാസ നയം തമിഴ്നാട്ടിൽ നടപ്പാക്കില്ല"
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര ശ്രമങ്ങൾ വിദ്യാഭ്യാസ രംഗത്തും പ്രതിഫലിക്കുന്നുണ്ടെന്ന് സ്റ്റാലിൻ ആരോപിച്ചു. "ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം ഹിന്ദി പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിനായി 10,000 കോടി രൂപ ഫണ്ട് നൽകാമെന്ന് കേന്ദ്രം പറഞ്ഞാലും, തമിഴ്നാട്ടിൽ ഈ വിദ്യാഭ്യാസ നയം നടപ്പാക്കാൻ ഞങ്ങൾ തയ്യാറല്ല." വിദ്യാർത്ഥികളുടെ ഭാവിയെയും സാമൂഹിക നീതിയെയും ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളാണ് ഈ നയത്തിൽ അടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഒരു ഭാഷയേയും എതിർക്കുന്നില്ല, പക്ഷേ അതിനെ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ല" – നേരത്തെ തന്നെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ തമിഴ്നാട് ശക്തമായി പ്രതിരോധിക്കുമെന്നും സംസ്ഥാനത്തിന്റെ ഭാഷാ സംരക്ഷണ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Terbaru Lainnya

Recents