Iklan

Iklan

,

Iklan

Video

'ഒരു ദാക്ഷണ്യവും നിന്നോടോ നിന്‍റെ കുടുംബത്തിനോടോ ഉണ്ടാവില്ല'; ഭരണം നഷ്ടമായതിന് പിന്നാലെ ഭീഷണി സന്ദേശം; സി.പി.എം ഏരിയാ സെക്രട്ടറിക്കെതിരെ പരാതി

SPECIAL CORRESPONDENT
, Thursday, February 27, 2025 WIB Last Updated 2025-02-27T06:12:52Z


മലപ്പുറം : ചുങ്കത്തറ പഞ്ചായത്തിൽ ഭരണം നഷ്ടമായതിന് പിന്നാലെ സി.പി.എം ഏരിയാ സെക്രട്ടറി ടി. രവീന്ദ്രൻ ഭീഷണി സന്ദേശമയച്ചതായി ആരോപണം. അവിശ്വാസ പ്രമേയത്തിൽ കൂറുമാറി അനുകൂലിച്ച പഞ്ചായത്ത് അംഗം നുസൈബ സുധീറിന്റെ ഭർത്താവായ പി.വി. അൻവറിനാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നാണ് റിപ്പോർട്ട്.

'പാർട്ടിയെ കുത്തിയാണ് പോകുന്നത് ഓർത്തു വച്ചോ. ഗുരുതരമായ ഭവിഷത്ത് ഉണ്ടാവും.ഒരു ദാക്ഷണ്യവും നിന്നോടോ നിന്‍റെ  കുടുംബത്തിനോടോ ഉണ്ടാവില്ല.ഞങ്ങൾ ഇനി ഒരുങ്ങി നിൽക്കും. സി.പി.എമ്മിന്‍റെ  ഏരിയാ സെക്രട്ടറിയാണ് പറയുന്നത്. കരുതിയിരുന്നോയെന്നും' എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

ടി. രവീന്ദ്രന്റെ വിശദീകരണം
എന്നാൽ ഭീഷണിപ്പെടുത്തിയതല്ല എന്നതാണ് ടി. രവീന്ദ്രന്റെ വിശദീകരണം. കൂറുമാറില്ലെന്ന് ഉറപ്പ് നൽകിയതിനു വിരുദ്ധമായി നുസൈബ യുഡിഎഫിനെ പിന്തുണക്കുകയായിരുന്നു, അതിനെയാണ് ശക്തമായി ചോദ്യം ചെയ്തതെന്നും, അവിശ്വാസ പ്രമേയത്തിനു മുമ്പുള്ള ഫോൺ വിളിയാണിതെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫ് ഭരണം നഷ്ടമായത്
ചുങ്കത്തറ പഞ്ചായത്തിൽ എൽ.ഡി.എഫ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീർ, അവിശ്വാസ പ്രമേയത്തിൽ യു.ഡി.എഫിനെ പിന്തുണച്ചതോടെയാണ് ഭരണം നഷ്ടമായത്. ഇതോടെ, ഭർത്താവ് സുധീറിനെതിരെയും ഭീഷണി സന്ദേശം വന്നതായി ആരോപണമുണ്ട്.

പി.വി. അൻവറിന്റെ ഇടപെടലിലാണ് നുസൈബ യുഡിഎഫിനെ പിന്തുണക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസ് മണ്ഡലം ചെയർമാനായ സുധീർ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ.

സംഭവം രാഷ്ട്രീയ വിവാദമായതോടെ, ഭീഷണി സന്ദേശത്തെക്കുറിച്ച് അധികൃത അന്വേഷണത്തിനാവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്.

Terbaru Lainnya

Recents