Iklan

Iklan

,

Iklan

Video

കൊല്ലം കോർപ്പറേഷൻ പരിധിയിൽ പാലിയേറ്റീവ് നഴ്സുമാരുടെ ക്ഷാമം; മൂന്ന് തവണ ഇന്റർവ്യൂ നടത്തിയെങ്കിലും അംഗീകൃത പാലിയേറ്റീവ് കോഴ്സ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളില്ല; രോഗിപരിചരണത്തിൽ പ്രതിസന്ധി

SPECIAL CORRESPONDENT
, Tuesday, February 25, 2025 WIB Last Updated 2025-02-25T00:52:58Z


കൊല്ലം : കോർപ്പറേഷൻ പരിധിയിൽ പാലിയേറ്റീവ് നഴ്സുമാരുടെ ക്ഷാമം ഗുരുതരമായി ബാധിക്കുന്നത് രോഗിപരിചരണത്തെയാണ്. ഇതോടെ കൊല്ലം നഗരപരിധിയിൽ രോഗികൾ ആശങ്കയിലായി. കോർപ്പറേഷൻ മൂന്ന് തവണ ഇന്റർവ്യൂ നടത്തിയെങ്കിലും അംഗീകൃത പാലിയേറ്റീവ് കോഴ്സ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതിനെ തുടർന്ന് നഴ്സുമാരെ നിയമിക്കാൻ സാധിച്ചില്ല.

21 ഡിവിഷനുകൾ ബുദ്ധിമുട്ടിൽ
കൊല്ലം മെയിൻ എഫ്‌.എച്ച്‌.സി (ഫാമിലി ഹെൽത്ത് സെന്റർ) പരിധിയിലുള്ള 21 ഡിവിഷനിലെ രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്. മറ്റ് എഫ്‌.എച്ച്‌.സികളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ഡിവിഷനുകൾ ഈ സെന്ററിന് കീഴിലുണ്ട്. ഈ സാഹചര്യത്തിൽ, ഇവിടെ രണ്ട് പ്രൈമറി പാലിയേറ്റീവ് നഴ്സുമാരുടെ സേവനം ഉണ്ടായിരുന്നെങ്കിലും ഇരുവരും മറ്റ് ജോലികളിലേക്ക് മാറിയതോടെ ഒഴിവുണ്ടായി.

പ്രദേശങ്ങളിലെ സേവനനിലവാരത്തിൽ വ്യത്യാസം
കിളികൊല്ലൂർ, തൃക്കടവൂർ, പാലത്തറ, ശക്തികുളങ്ങര, ഇരവിപുരം എന്നീ എഫ്‌.എച്ച്‌.സികളിൽ ഡിവിഷനുകളുടെ എണ്ണം കുറവായതിനാൽ ഓരോ കേന്ദ്രങ്ങളിലും ഒരു പ്രൈമറി നഴ്സിന്റെ സേവനം മാത്രം ആവശ്യമാണ്. പാലത്തറയിൽ പ്രൈമറി നഴ്സ് ഇല്ലെങ്കിലും എൻ.എച്ച്.എം നിയമിച്ചിട്ടുള്ള സെക്കൻഡറി പാലിയേറ്റീവ് നഴ്സിന്റെ സേവനം ലഭ്യമാണ്.

പാലത്തറയിൽ നിന്നുള്ള സെക്കൻഡറി നഴ്സിന്റെ സഹായത്തോടെയാണ് നിലവിൽ കൊല്ലം മെയിൻ എഫ്‌.എച്ച്‌.സിയുടെ പരിധിയിൽ വരുന്ന രോഗികൾക്ക് പാലിയേറ്റീവ് പരിചരണം നൽകുന്നത്. എന്നാൽ ജോലിഭാരം കൂടുന്നതിനാൽ ഈ സംവിധാനം കാര്യക്ഷമമല്ല. എല്ലാ ഡിവിഷനുകളിലും കൃത്യമായി സേവനം എത്തിക്കാൻ കഴിയാത്തതിനാൽ, മുറിവ്  കെട്ടി  വെയ്ക്കുക, ട്യൂബുകൾ മാറ്റുക തുടങ്ങിയ പരിചരണ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുകയാണ്.

കോഴ്സ് മുടങ്ങിയതും പ്രതിസന്ധിയിലാക്കി
കൊല്ലം കോർപ്പറേഷൻ പാലിയേറ്റീവ് പരിചരണം ആരംഭിച്ച് 11 വർഷം കഴിഞ്ഞിരിക്കുകയാണ്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത നഴ്സുമാർക്ക് എൻ.എച്ച്‌.എമ്മിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലെ സെന്ററിൽ മൂന്ന് മാസത്തെ പാലിയേറ്റീവ് പരിശീലനം നൽകി പരീക്ഷ നടത്തുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കോഴ്സ് തുടരണം എന്നതിൽ തടസ്സം നേരിട്ടു, ഇതാണ് നിലവിലെ പ്രതിസന്ധിയെ രൂക്ഷമാക്കിയത്.

ഉടൻ പരിഹാരമെന്ന് കോർപ്പറേഷൻ
നഗരപരിധിയിലെ പാലിയേറ്റീവ് പരിചരണത്തിൻ്റെ നിലവാരം ഉയർത്താൻ സാധ്യതയുള്ള നഴ്സുമാരുടെ അഭാവമാണ് പ്രധാന പ്രശ്നം. നിലവിലെ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണുമെന്നും അതിനായി നടപടി സ്വീകരിക്കുമെന്നും കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.

Terbaru Lainnya

Recents