കൊല്ലം : അമ്പലംകുന്ന് ചെറുവയ്ക്കലിൽ പഴംപൊരിയുടെ പഴക്കത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കടയുടമയും പ്രദേശവാസിയും ഏറ്റുമുട്ടി.
സംഭവത്തിൽ പരിക്കേറ്റ കടയുടമ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ജൂൺ 27, 2025 വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.
ചായ കുടിക്കാനെത്തിയ ഒരു പ്രദേശവാസി പഴംപൊരി കഴിച്ച ശേഷം "ഇത് ഇന്നലത്തെയാണോ?" എന്ന് കളിയാക്കി ചോദിച്ചു. ഇതിന് കടയുടമ "ഇന്നലത്തെയല്ല, മെനഞ്ഞാത്തെയാണ്" എന്റ് തമാശയായി മറുപടി നൽകി.
എന്നാൽ, ഇത് പ്രദേശവാസിയെ ക്ഷുഭിതനാക്കി. തുടർന്ന് അസഭ്യവർഷവും വധഭീഷണിയും മുഴക്കിയ ശേഷം അയാൾ കടയുടമയെ മർദിച്ചു. സംഭവത്തെ തുടർന്ന് കടയുടമ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
0 Comments