Iklan

Iklan

,

Iklan

Video

അഞ്ചൽ ബൈപ്പാസ് ഭൂമി ഏറ്റെടുക്കൽ കേസിൽ തഹസിൽദാരുടെ ജീപ്പും ആർടിഒയുടെ കാറും ജപ്തി ചെയ്തു

SPECIAL CORRESPONDENT
, Saturday, August 02, 2025 WIB Last Updated 2025-08-02T04:02:41Z

കൊട്ടാരക്കര : അഞ്ചൽ ബൈപ്പാസിനായി ഭൂമി ഏറ്റെടുത്തതിന് കോടതി വിധിച്ച അധിക നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് കൊട്ടാരക്കര തഹസിൽദാരുടെ ബൊലേറോ ജീപ്പ് (KL-02-AX-3971) ഉം ആർടിഒയുടെ കാർ (KL-01-CQ-1493) ഉം കൊട്ടാരക്കര സബ്‌കോടതിയുടെ ഉത്തരവിനെ തുടർന്ന് ജപ്തി ചെയ്തു. പനയഞ്ചേരി ഗീതാഭവനത്തിൽ ഗിരീഷ് നൽകിയ വിധി നടപ്പാക്കൽ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

2012-ൽ അഞ്ചൽ ബൈപ്പാസിനായി ഭൂമി ഏറ്റെടുത്തതിന് അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗിരീഷ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ, ഒരു ഏക്കറിന് 2,21,782 രൂപ വീതം നൽകാൻ കൊട്ടാരക്കര സബ്‌കോടതി ഉത്തരവിട്ടിരുന്നു. സർക്കാർ ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും, സബ്‌കോടതി വിധി ശരിവച്ച് നഷ്ടപരിഹാരം ഒരു ഏക്കറിന് 3,20,000 രൂപയായി ഉയർത്തി. എൽഎ നമ്പർ വൺ കൊല്ലം സ്പെഷ്യൽ തഹസിൽദാർ ഈ തുക കെട്ടിവയ്ക്കാത്തതിനാലാണ് കോടതി ജപ്തി നടപടിയിലേക്ക് കടന്നത്.

ഇതിന് മുമ്പും സമാനമായ കേസുകളിൽ രണ്ട് തവണ തഹസിൽദാരുടെ ജീപ്പ് ജപ്തി ചെയ്തിരുന്നു. വാദിഭാഗത്തിന് വേണ്ടി അഭിഭാഷകരായ കുന്നത്തൂർ സി. ഗോപാലകൃഷ്ണപിള്ളയും സി.ബി. ഗോപകുമാറും ഹാജരായി. കേസിൽ തുടർനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents