banner

തുടർച്ചയായ തകരാറുകൾ...!, രണ്ടര മാസത്തിന് ശേഷം പെരുമൺ-പേഴുംതുരുത്ത് ജങ്കാർ സർവീസ് 30 മുതൽ ആരംഭിക്കും




കൊല്ലം : രണ്ടര മാസത്തെ നീണ്ട കാത്തിരിപ്പിന് അറുതി കുറിച്ച് പെരുമൺ-പേഴുംതുരുത്ത് ജങ്കാർ സർവീസ് ഈ മാസം 30-ന് പുനരാരംഭിക്കും. എൻജിൻ തകരാറിനെ തുടർന്നാണ് മൺറോത്തുരുത്തുകാർ കഴിഞ്ഞ രണ്ടര മാസം ദുരിതത്തിലായത്.

പണി മുടക്കാൻ കാരണമായത് എൻജിൻ തകരാറിനൊപ്പം പേഴുംതുരുത്ത് ബോട്ട് ജെട്ടിക്ക് സമീപം ജങ്കാർ തെങ്ങിൻകുറ്റിയിൽ തട്ടിയുണ്ടായ ഫൈബർ ബോഡി കേടുപാടുകളുമാണ്. തുടർച്ചയായ അറ്റകുറ്റപ്പണികൾ കരാറുകാരന് താങ്ങാനാവാതെ സർവീസ് നീണ്ടുനിന്നു. ജങ്കാറിന് വീണ്ടും കേടുപാടുകൾ വരാതിരിക്കാനായി ജെട്ടിയുടെ ഭാഗത്തെ ചെളിയും മണലും നീക്കം ചെയ്യാൻ ഇന്നലെ പനയം പഞ്ചായത്തിൽ ചേർന്ന പ്രത്യേക യോഗം തീരുമാനിച്ചു. വർഷങ്ങളായി പെരുമൺ-പേഴുംതുരുത്ത് ഇടയിൽ നടന്നുവരുന്ന ജങ്കാർ സർവീസ്, പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം ആരംഭിച്ചതോടെ താൽക്കാലികമായി പട്ടംതുരുത്തിലേക്കാണ് മാറ്റിയത്. 

എന്നാൽ ദൂരം കൂടുതലായതിനാൽ ഇന്ധന ചെലവും സേവന ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ഇപ്പോൾ പേഴുംതുരുത്ത് ഭാഗത്ത് പാലത്തിന്റെ നിർമ്മാണ പ്രവർത്തനവും ജെട്ടിയുടെ ബലപ്പെടുത്തലും പൂർത്തിയായ സാഹചര്യത്തിലാണ് സർവീസ് തിരിച്ചെത്തുന്നത്. മുൻപ് മൺറോത്തുരുത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്ന സർവീസ്, പിന്നീട് നിലച്ചതോടെ പനയം പഞ്ചായത്ത് ഏറ്റെടുത്തിരുന്നു..

إرسال تعليق

0 تعليقات