banner

ഔദ്യോഗിക വസതിയുടെ നവീകരണത്തിന് 52.71 കോടി; കേജ്രിവാളിനെതിരെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് വിജിലൻസിൻ്റെ റിപ്പോർട്ട്

ഡൽഹി : ഔദ്യോഗിക വസതിയുടെ നവീകരണത്തിന് മൊത്തം 52.71 കോടി രൂപ ചിലവായതായി വിജിലന്‍സ് റിപ്പോര്‍ട്ട്. 52.71 കോടി രൂപ ചെലവില്‍ വീട് നിര്‍മാണത്തിന് 33.49 കോടിയും മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിനായി 19.22 കോടിയും ചെലവഴിച്ചതായി വിജിലൻസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്‌ലാഗ് സ്റ്റാഫ് റോഡിലെ 6-ലെ ബംഗ്ലാവ് 1942-43-ല്‍ നിര്‍മ്മിച്ചതാണെന്നും വളരെ പഴക്കമുള്ള ചുമരുകളുള്ളതാണെന്നും പിഡബ്ലുഡി വ്യക്തമാക്കുന്നു. കെട്ടിടത്തിനുള്ളില്‍ അധിക നിര്‍മാണം നടത്താമെന്നും നിലവിലുള്ള ബംഗ്ലാവ് ബാരിക്കേഡുകളാല്‍ വേര്‍പെടുത്താമെന്നും പൊതുമരാമത്ത് വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ വിജിലന്‍സ് ഡയറക്ടറേറ്റിന്റെ 'വസ്തുത റിപ്പോര്‍ട്ട്' ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.

നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മുഖ്യമന്ത്രിയും കുടുംബവും പുതിയ ബംഗ്ലാവിലേക്ക് മാറിയേക്കുമെന്നും നിലവിലുള്ള ബംഗ്ലാവ് പൊളിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഫ്‌ലാഗ്സ്റ്റാഫ് റോഡിനോട് ചേര്‍ന്നുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന്റെ ഫയല്‍ നല്‍കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞില്ല.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി നവീകരിക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന് വ്യക്തമായതോടെയാണ് വസ്തുതാപരമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്‍ജി വികെ സക്സേന ചീഫ് സെക്രട്ടറി നരേഷ് കുമാറിനോട് നിര്‍ദ്ദേശിച്ചത്.

2020 മാര്‍ച്ചില്‍ അന്നത്തെ പിഡബ്ല്യുഡി മന്ത്രി അധിക താമസ ക്രമീകരണങ്ങള്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഒരു ഡ്രോയിംഗ് റൂം, രണ്ട് മീറ്റിംഗ് റൂമുകള്‍, 24 പേര്‍ക്ക് ഇരിക്കാവുന്ന ഒരു ഡൈനിംഗ് റൂം, നിലവിലുള്ള ഘടന പുനര്‍നിര്‍മ്മിച്ച് ഒരു മുകള്‍ നില കൂട്ടിച്ചേര്‍ക്കുക തുടങ്ങിയവയായിരുന്നു പ്രധാന നിര്‍ദ്ദേശങ്ങള്‍. എന്നാല്‍, 1942-43ല്‍ നിര്‍മിച്ച പഴയ കെട്ടിടമാണെന്ന കാരണത്താല്‍ നിലവിലുള്ള കെട്ടിടം പൊളിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നിര്‍ദേശിച്ചു.

ഫ്‌ലാഗ് സ്റ്റാഫ് റോഡിലെ 6-ലെ ബംഗ്ലാവ് 1942-43-ല്‍ നിര്‍മ്മിച്ചതാണെന്നും വളരെ പഴക്കമുള്ള ചുമരുകളുള്ളതുമാണെന്നും പിഡബ്ലുഡി വ്യക്തമാക്കുന്നു. അതിനാല്‍ നിലവിലുള്ള താഴത്തെ നില പുനര്‍നിര്‍മ്മിക്കുന്നതിനോ ഒരു അധിക നില പണിയുന്നതിനോ ശുപാര്‍ശ ചെയ്യുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെട്ടിടത്തിനുള്ളില്‍ അധിക നിര്‍മാണം നടത്താമെന്നും നിലവിലുള്ള ബംഗ്ലാവ് ബാരിക്കേഡുകളാല്‍ വേര്‍പെടുത്താമെന്നും പൊതുമരാമത്ത് വകുപ്പ് നിര്‍ദേശിച്ചിരുന്നു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മുഖ്യമന്ത്രിയും കുടുംബവും പുതിയ ബംഗ്ലാവിലേക്ക് മാറിയേക്കുമെന്നും നിലവിലുള്ള ബംഗ്ലാവ് പൊളിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഫ്‌ലാഗ്സ്റ്റാഫ് റോഡിനോട് ചേര്‍ന്നുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന്റെ ഫയല്‍ നല്‍കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞില്ല.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി നവീകരിക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന ബി.ജെ.പിയുടെയും മാധ്യമങ്ങളുടെയും  ആരോപണങ്ങള്‍ക്കിടയിലാണ് ബന്ധപ്പെട്ട എല്ലാ ഫയലുകളും സംരക്ഷിച്ച് വസ്തുതാപരമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്‍ജി വികെ സക്സേന ചീഫ് സെക്രട്ടറി നരേഷ് കുമാറിനോട് നിര്‍ദ്ദേശിച്ചത്. ഇക്കഴിഞ്ഞ മെയ് 12ന് സ്പെഷ്യല്‍ സെക്രട്ടറി (വിജിലന്‍സ്) വൈവിവിജെ രാജശേഖര്‍ ഒപ്പിട്ട റിപ്പോര്‍ട്ട് എല്‍ജിക്ക് സമര്‍പ്പിച്ചു.

നിര്‍മാണത്തിന് 15-20 കോടി രൂപ ചെലവ് വരുമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. 2020 ഒക്ടോബര്‍ 20-ന് 8.61 കോടി രൂപയുടെ ആദ്യ ടെന്‍ഡര്‍ നല്‍കി, പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ച് അതില്‍ പരാമര്‍ശമില്ല. കൂട്ടിച്ചേര്‍ക്കലുകള്‍ക്കും മാറ്റങ്ങള്‍ക്കുമായി നിരവധി പുതിയ നിര്‍ദ്ദേശങ്ങള്‍ പിന്നീടുണ്ടായി. മോഡുലാര്‍ കിച്ചന്‍, പാന്‍ട്രി, വാര്‍ഡ്രോബ് എന്നിവയുള്‍പ്പെടെ എല്ലാ മികച്ച രീതിയിലുള്ളതിനാലാണ് അധിക ചെലവ് ആവശ്യമായി വന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് -19 പാന്‍ഡെമിക് സമയത്ത് അടിയന്തര സ്വഭാവമുള്ള ചെലവുകള്‍ മാത്രം നിര്‍ബന്ധമാക്കിയ ധനവകുപ്പിന്റെ 2020 ലെ ഉത്തരവിന് വിരുദ്ധമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Post a Comment

0 Comments