സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത നടപടി അപലപനീയമെന്നും ഇത് പിണറായി സര്‍ക്കാരിന്റെ ഇരട്ടത്തപ്പെന്നും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തീവ്ര ചിന്താഗതിക്കാരെ സഹായിക്കാനുള്ള ഗൂഢലക്ഷ്യത്തോടെ എടുത്ത കേസാണ്. പിണറായി വിജയന്‍ ഇരട്ടാത്താപ്പും ഇരട്ടനീതിയും ഇക്കാര്യത്തില്‍ പ്രകടമായിരിക്കുകയാണെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറത്ത് ഹമാസ് തീവ്രവാദികളെ വിളിച്ച് റാലി നടത്തിയവര്‍ക്കെതിരെ കേസ് എടുക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനെതിരെ സംസാരിച്ച കേന്ദ്രമന്ത്രിക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇത് ഇരട്ടത്താപ്പാണ് ഇരട്ടനീതിയാണ്. വര്‍ഗീയ ചിന്താഗതിക്കാരെയും വിധ്വംസകശക്തികളെയും പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു
തികഞ്ഞ വോട്ടുബാങ്ക് രാഷ്ട്രീയം മുന്നില്‍ കണ്ടുകൊണ്ടുള്ള ഹീനമായ നടപടിയാണ് പിണറായി ചെയ്തുകൊണ്ടിരിക്കുന്നത്. ഹമാസിന്റെ തലവന് മലപ്പുറത്തെ റാലിയില്‍ പറഞ്ഞത് സയണസ്റ്റികളെയും ഹിന്ദുത്വവാദികളെയും കുഴിച്ചുമൂടുമെന്നാണ്. അങ്ങനെ പറഞ്ഞ സംഘാടകര്‍ക്കെതിരെ കേസ് ഇല്ല. കളമശേരിയില്‍ നടന്നത് ഭീകരാക്രമണമാണെന്ന് പറഞ്ഞ എംവി ഗോവിന്ദനെതിരെ കേസ് എടുക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
.jpg)
0 Comments