banner

ചവറ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി!, എ.ബി.വി.പി. പ്രവർത്തകർക്കുനേരേ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചത് ആർ.എസ്.എസ് നേതൃത്വത്തിൽ, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് ചവറയിലെത്തി


സ്വന്തം ലേഖകൻ
ചവറ : ചവറ ബേബി ജോൺ സ്മാരക സർക്കാർ കോളേജിൽ എ.ബി.വി.പി. പ്രവർത്തകർക്കുനേരേ എസ്.എഫ്.ഐ. ആക്രമണം നടത്തിയിട്ടും കുറ്റക്കാരെ പോലീസ് സംരക്ഷിക്കുന്നെന്ന്‌ ആരോപിച്ച് ആർ.എസ്.എസ്. ചവറ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

മാർച്ച് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. എ.ബി.വി.പി. സംസ്ഥാന സെക്രട്ടറി ഈശ്വർ പ്രസാദ്, ബി.ജെ.പി. സംസ്ഥാനസമിതി അംഗം വെറ്റമുക്ക് സോമൻ, ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്, ആർ.എസ്.എസ്. ഗ്രാമ ജില്ലാ കാര്യവാഹ് ജി.ജയറാം, ബി.ജെ.പി. പന്മന മണ്ഡലം പ്രസിഡന്റ് അജയകുമാർ തേവലക്കര എന്നിവർ സംസാരിച്ചു.

നല്ലേഴ്ത്ത്മുക്കിൽനിന്ന്‌ ആരംഭിച്ച പ്രകടനം പോലീസ് സ്റ്റേഷനു മുന്നിൽ തടഞ്ഞു. കുറ്റക്കാരെ സി.പി.എം. ഓഫീസിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നെന്നും ഇവരെ സംരക്ഷിക്കുന്ന ചവറ പോലീസിന്റെ നിലപാട് മാറ്റിയില്ലെങ്കിൽ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രതിഷേധക്കർ പറഞ്ഞു.

ഉപരോധത്തിനുശേഷം പ്രിൻസിപ്പലിനെ കണ്ട് കോളേജിലെ അനധികൃത ബോർഡുകളും മറ്റും മാറ്റണമെന്നും വിദ്യാർഥികളല്ലാത്തവർക്ക്‌ കോളേജിനുള്ളിൽ പ്രവേശനം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് നിവേദനം നൽകുകയും ചെയ്തു.

Post a Comment

0 Comments