banner

കൊന്നുകളെയടാ എന്ന് ആക്രോശിച്ചു കൊണ്ട് കമ്പി വടി ഉപയോഗിച്ച് തല ലക്ഷ്യമാക്കി ആക്രമിച്ചു!, കരുനാഗപ്പള്ളി എംഎൽഎ സി.ആർ മഹേഷിനെതിരെ വധശ്രമത്തിന് കേസ്, എം.എൽ.എ ഉൾപ്പെടെ 150 യുഡിഎഫ് പ്രവർത്തകർക്കെതിരെയും കേസ്

Published from Blogger Prime Android App
കൊല്ലം : കരുനാഗപ്പള്ളിയിൽ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ സി.ആർ.മഹേഷ് എം.എൽ.എയെ ഒന്നാം പ്രതിയാക്കി പോലീസ് കേസ്. എം.എൽ.എ ഉൾപ്പെടെ 150 യുഡിഎഫ് പ്രവർത്തകർക്കെതിരെയാണ് പോലീസ് വധശ്രമത്തിന് കേസെടുത്തത്. സി.പി.എം സംസ്ഥാന സമിതി അംഗം സൂസൻ കോടിയെ അപായപ്പെടുത്താൻ ശ്രമിച്ചതായ പരാതിയിലാണ് കേസ്.

യു.ഡി.എഫ് പ്രവർത്തകൻ കൊന്നുകളെയടാ എന്ന് ആക്രോശിച്ചു കൊണ്ട് കമ്പി വടി ഉപയോഗിച്ച് തല ലക്ഷ്യമാക്കി സൂസനെ ആക്രമിച്ചെന്നും ഒഴിഞ്ഞു മാറിയാതിനാൽ കയ്യിൽ അടി കൊണ്ട് പരിക്കേറ്റെന്നുമാണ് പോലീസിന് ലഭിച്ച മൊഴി. പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിലും പോലീസ് ലാത്തിച്ചാർജിലുമായി 16 എൽഡിഎഫ് പ്രവർത്തകർക്കും സി ആർ മഹേഷ് എം.എൽ.എ ഉൾപ്പെടെ 20 യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു

കൊട്ടിക്കലാശത്തിനിടെ  എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയാണ് സിആര്‍ മഹേഷ് എംഎല്‍എക്ക് പരിക്കേറ്റത്. സിഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. സിആര്‍ മഹേഷ് എംഎല്‍എ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറിലാണ് എം.എല്‍എക്കും പൊലീസുകാര്‍ക്കും പരിക്കേറ്റത്. കരുനാഗപ്പള്ളിയിലെ സംഘര്‍ഷത്തിനിടെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കൊടിയിലിനും പരിക്കേറ്റിരുന്നു. കല്ലേറിനിടെയാണ് പരിക്കേറ്റത്. പൊലീസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ പിരിച്ചവിട്ടത്. കരുനാഗപ്പള്ളി എസിപി പ്രദീപ്കുമാറിനും പരിക്കേറ്റു. സംഭവത്തില്‍ സൂസൻ കൊടിയില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണിപ്പോള്‍ പൊലീസ് കേസെടുത്തത്.

Post a Comment

0 Comments