banner

കൊല്ലം സ്വദേശിയായ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥി കോളേജ് ഹോസ്റ്റലിൽ മരിച്ച സംഭവം...!, പൊതുദർശനത്തിന് ശേഷം മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കൊല്ലം : പാലക്കാട് സർക്കാർ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയുടെ മൃതദേഹ സംസ്കാരം ഇന്ന് നടക്കും. പെരിനാട്, കുരീപ്പുഴ കളിയിലിൽ വീട്ടിൽ മുരളീധരൻ - സുജ ദമ്പതികളുടെ മകൻ ബിഷ്ണു (21) ആണ് മരിച്ചത്. വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് ശേഷം ഇന്ന് രാവിലെ 10 മണിയോടെ കുരീപ്പുഴ കൊച്ചാലുംമൂട് സമീപമുള്ള വീട്ടുവളപ്പിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അതേ സമയം, രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥി കൊല്ലം സ്വദേശി ബിഷ്ണുവിൻറെ മരണത്തിൽ അടിമുടി ദുരൂഹത. പെരിനാട്, കുരീപ്പുഴ കളിയിലിൽ വീട്ടിൽ മുരളീധരൻ - സുജ ദമ്പതികളുടെ മകൻ ബിഷ്ണുവിനെയാണ് ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാസങ്ങൾക്കു മുമ്പ് പിതാവ് മുരളീധരൻ മരിച്ചതായും ബിഷ്ണു ഏറെ നാളായി ഇതിൻറെ മനോവിഷമത്തിൽ കഴിയുകയായിരുന്നുവെന്നും ഇതേ തുടർന്ന് ആകാം ആത്മഹത്യ എന്നും കൂട്ടുകാർ പറഞ്ഞതായി പത്രങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാലത് പച്ചക്കള്ളമാണ്,  ബിഷ്ണുവിന് പനി കൂടുതൽ ആണെന്നും ഉടനെ എത്തണമെന്നും ഹോസ്റ്റൽ അധികാരികൾ അറിയിച്ചതിനെ തുടർന്ന് പിതാവ് മുരളീധരൻ കഴിഞ്ഞദിവസം തന്നെ അങ്ങോട്ട് പുറപ്പെട്ടിരുന്നു. കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ ചിലർ പത്രങ്ങൾക്ക് അത്തരത്തിലൊരു പ്രതികരണം നൽകിയത് കരുതുക്കൂട്ടി ആയിരിക്കാം എന്ന നിഗമനത്തിലാണ് ബന്ധുക്കളും നാട്ടുകാരും. എന്നാൽ ബിഷ്ണുവിന് ആത്മഹത്യ ചെയ്യേണ്ടതായി യാതൊരു കാരണവും കുടുംബവുമായി ബന്ധപ്പെട്ടില്ല എന്ന് തന്നെയാണ് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്.

എംബിബിഎസ് രണ്ടാംവർഷ വിദ്യാർഥിയായ വിഷ്ണു ഉൾപ്പെടെ മൂന്ന് പേരാണ് ഹോസ്റ്റൽ മുറിയിൽ ഉണ്ടായിരുന്നത്. സഹവാസികൾ ഭക്ഷണം കഴിക്കാൻ പോയി തിരികെ എത്തിയപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയതായി ശ്രദ്ധിച്ചതായും. തുടർന്ന് ഒട്ടേറെ തവണ വിളിച്ചെങ്കിലും മുറി തുറക്കാത്തതിനാൽ സുഹൃത്തുക്കൾ കതക് തല്ലി തകർത്തുകൊണ്ട് അകത്ത് കയറുകയായിരുന്നുവെന്നും. അപ്പോൾ മുറിയിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന വിഷ്ണുവിനെ കണ്ടു എന്നുമാണ് സുഹൃത്തുക്കളുടെ മൊഴിയെ ഉദ്ധരിച്ച് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒപ്പം ബിഷ്ണു ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിക്കുകയില്ലായിരുന്നു എന്നും പുറത്തുനിന്ന് ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുകയാണ് പതിവെന്നും ഇതിനാലാണ് ഭക്ഷണം കഴിക്കാനായി കാന്റീരിലേക്ക് വരാതിരുന്ന കാര്യം ശ്രദ്ധിക്കാഞ്ഞതെന്നും സുഹൃത്തുക്കൾ നൽകിയ മൊഴിയിൽ പറയുന്നു. 

ഇതോടൊപ്പം ആണ് ബിഷ്ണുവിന്റെ അച്ഛൻ മരിച്ചതായുള്ള തെറ്റായ വിവരം കൂടി സുഹൃത്തുക്കൾ പോലീസിനോട് പങ്കുവെച്ചത്. തന്റെ പിതാവ് മരിച്ചതായി ബിഷ്ണു പറഞ്ഞതായാണ് കൂട്ടുകാർ പറഞ്ഞിരിക്കുന്നത്. ഈ മൊഴിയാണ് വൻ ദുരൂഹത ഉണർത്തുന്നത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments