സ്വന്തം ലേഖകൻ
സിപിഎമ്മിൽ നിന്നും പുറത്തായ ഡിവൈഎഫ്ഐ കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി മനു തോമസും സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജനും സോഷ്യൽ മീഡിയയിൽ നേർക്കു നേർ. സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയ മനു തോമസ് പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരസ്യ പ്രതികരണം നടത്തിയത്. സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നും ഇത് കാണിച്ച് പാർട്ടിക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നുമായിരുന്നു മനുവിന്റെ ആരോപണം. ഈ ആരോപണത്തെ പൂർണമായും തള്ളിക്കളയുന്നതാണ് പി ജയരാജൻറെ ഫെയ്സ്ബുക്ക് പോസ്റ്റ്.
15 മാസമായി യാതൊരു രാഷ്ട്രീയ പ്രവർത്തനവും നടത്തിയിട്ടില്ലാത്തയാള്‍ ക്വട്ടേഷൻ സംഘത്തിനെതിരെ പോരാടുകയാണെന്ന് പറയുന്നത് ആരെ കബളിപ്പിക്കാനാണെന്നാണ് പി ജയരാജൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്. പാര്‍ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വച്ച് ബോധപൂര്‍വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന് അരുനില്‍ക്കാൻ പാർട്ടിയെ കിട്ടില്ല. പാർട്ടിക്ക് ലഭിക്കുന്ന അനുഭാവികളുടെ പരാതികൾ പോലും അന്വേഷിച്ച് നടപടി എടുക്കുന്ന പാരമ്പര്യമാണ് കണ്ണൂർ ജില്ലയിലെ പാർട്ടിക്കുള്ളത്. ഇവിടെ ഒരു ജില്ലാ കമ്മറ്റി അംഗത്തിന്റെ പരാതി എത്ര മാത്രം ഗൗരവമായാണ് പരിഗണിച്ചിട്ടുണ്ടാവുക എന്നത് അനുമാനിക്കാവുന്ന കാര്യമാണ്. അതുകൊണ്ട് അദ്ദേഹമാണ് ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തേണ്ടതെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. പൊതുപ്രവർത്തകനായ തന്നെ പൊതുജനമധ്യത്തിൽ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി ജയരാജൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സിപിഎമ്മിൽ നിന്നും പുറത്ത് പോയൊരാളെകൊണ്ട് പാര്‍ട്ടിക്കെതിരെ എന്തെല്ലാം പറയിപ്പിക്കാന്‍ പറ്റും എന്നാണ് മാധ്യമ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിന് മറുപടിയായി പി ജയരാജനെതിരെ ഗുരുതര ആരോപണങ്ങളാണ് മനു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചിരിക്കുന്നത്. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും, വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ 'കോപ്പി'കച്ചവടങ്ങളും എല്ലാം നമുക്ക് പറയാം എന്നാണ് മനു ഫെയ്സ്ബുക്കിൽ പോസ്റ്റിൽ ആരോപിച്ചിരിക്കുന്നത്. ഈയടുത്ത് പി ജയരാജൻ പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ചർച്ച നടത്തിയെന്നടക്കമുള്ള ആരോപണവും മനു ഉയർത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സിപിഎം പാർട്ടി നേതൃത്വത്തിനെതിരെ ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായിരുന്ന മനു തോമസ് ആരോപണം ഉന്നയിച്ചത്. പാർട്ടി ജില്ലാ കമ്മിറ്റി അംഗത്തിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന വിവരം കണ്ണൂരിലെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും എന്നാൽ ഇതിൽ നടപടിയൊന്നും ഉണ്ടായില്ലെന്നും ഇതിൽ മനം മടുത്താണ് താൻ പാർട്ടിയിൽ നിന്നും പുറത്ത് വന്നത് എന്നുമായിരുന്നു മനു തോമസിൻറെ ആരോപണം. എന്നാൽ ഈ ആരോപണം തള്ളി സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ രംഗത്തെത്തിയിരുന്നു. മനുവിൻറെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടതു കൊണ്ടാണ് പരാതി തള്ളിയതെന്നും മനുവിനെ പാർട്ടി പുറത്താക്കിയതല്ലെന്നും എം.വി ജയരാജൻ പ്രതികരിച്ചിരുന്നു. അംഗത്വം പുതുക്കാത്തതിനാലാണ് മനു പുറത്ത് പോയതെന്നും എം വി ജയരാജൻ വ്യക്തമാക്കിയിരുന്നു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments