banner

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു!, നികേഷ് കുമാര്‍ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു, ജില്ലാ കമ്മിറ്റി അംഗമായേക്കുന്ന് സൂചന


സ്വന്തം ലേഖകൻ
പ്രമുഖ മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടി.വി ചീഫ് എഡിറ്ററുമായ എം.വി നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു. സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. റിപ്പോര്‍ട്ടറിന്റെ എഡിറ്റോറിയല്‍ ചുമതലകളൊഴിഞ്ഞ നികേഷ് സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കും. സിപിഎം അംഗമായി പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാകുമെന്ന് റിപ്പോര്‍ട്ടര്‍ ടി.വിയുടെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയിലൂടെ നികേഷ് വ്യക്തമാക്കി. 28 വര്‍ഷമായി മാധ്യമപ്രവര്‍ത്തനത്തില്‍ സജീവമാണ് നികേഷ് കുമാര്‍. ഇടക്കാലത്ത് മാധ്യമപ്രവര്‍ത്തനം വിട്ട് സിപിഎം പിന്തുണയോടെ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും തോറ്റിരുന്നു. പിന്നീട് വീണ്ടും മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. നികേഷ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായേക്കുമെന്നാണ് ലഭിക്കുന്ന വിവരം 

ഏഷ്യാനെറ്റ് ന്യൂസിനൊപ്പമായിരുന്നു നികേഷിന്റെ മാധ്യമപ്രവര്‍ത്തനത്തിന്റെ തുടക്കം. റിപ്പോര്‍ട്ടറായും പിന്നീട് ഡല്‍ഹി ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. മലയാളത്തിന്റെ സമ്പൂര്‍ണ വാര്‍ത്താചാനലായി ഇന്ത്യാവിഷന്‍ സംപ്രേഷണം ആരംഭിച്ചപ്പോള്‍, നികേഷ് അതിന്റെ സാരഥ്യം ഏറ്റെടുത്തു. എഡിറ്റര്‍ ഇന്‍ ചീഫ്, സിഇഒ എന്നീ പദവികളും വഹിച്ചു. ഇന്ത്യാവിഷനുശേഷം റിപ്പോര്‍ട്ടര്‍ ടി.വിക്ക് തുടക്കമിട്ടു. ഏറെക്കാലത്തിനുശേഷം, പുതിയ ഉടമസ്ഥര്‍ക്കു കീഴില്‍ റിപ്പോര്‍ട്ടര്‍ ടി.വി മുഖംമിനുക്കി പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് നികേഷ് സ്ഥാനമൊഴിയുന്നത്.

സിഎംപി നേതാവ് എം.വി രാഘവന്റെ നാലു മക്കളില്‍ ഒരാളായ നികേഷ്, 2016ലാണ് മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി അഴീക്കോട് മണ്ഡലത്തില്‍നിന്നായിരുന്നു നികേഷ് നിയമസഭയിലേക്ക് മത്സരിച്ചത്. എന്നാല്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെ.എം ഷാജിക്കെതിരെ 2287 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. പിന്നീട് ഒരു വര്‍ഷത്തിനുശേഷം, നികേഷ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments