സ്വന്തം ലേഖകൻ
കൊച്ചി : കേരള ഹൈക്കോടതി പരിസരത്തോടു ചേർന്ന പാർക്കിങ് ഗ്രൗണ്ടില്‍ രാത്രി നിർത്തിയിട്ടിരുന്ന പത്തോളം കാറുകള്‍ പഞ്ചറായി. അഭിഭാഷക അസോസിയേഷൻ ഓഫീസ് സ്ഥിതി ചെയ്യുന്ന പരിസരത്താണ് സംഭവം.
ഹൈക്കോടതി പരിസരമെന്ന നിലയ്ക്കുള്ള പോലീസ് നിരീക്ഷണത്തിന് പുറമെ സ്ഥിരം സുരക്ഷാ ജീവനക്കാരും ഇവിടുണ്ട്. തൊട്ടടുത്ത ചേംബർ ബില്‍ഡിങ്ങില്‍ ഓഫീസുള്ള അഭിഭാഷകരല്ലാതെ മറ്റാരും ഇവിടെ വാഹനങ്ങള്‍ പാർക്ക് ചെയ്യാറില്ല.
രാവും പകലും അതീവ സുരക്ഷയുള്ള സ്ഥലത്ത് ഇത്തരത്തിൽ ഒരു സംഭവം നടന്നത് അഭിഭാഷകരെ ലക്ഷ്യമിട്ട് തന്നെയാണ്. ഓഫീസ് സമയം കഴിഞ്ഞാല്‍ സെക്യൂരിറ്റി ഉള്ളത് കൊണ്ട് തന്നെ പുറത്തു നിന്നാരും ഇവിടേക്ക് കടന്നുകയറില്ല.
അതുകൊണ്ട് തന്നെ അഭിഭാഷക അസോസിയേഷനാണ് പ്രതിസ്ഥാനത്ത്. ഒന്നിലേറെ വാഹനങ്ങളുള്ളവർ സ്ഥിരമായി ഇവിടെ പാർക്ക് ചെയ്തുപോകാറുണ്ടെന്നും അത് പറ്റില്ലെന്നും അറിയിച്ച് അസോസിയേഷൻ കഴിഞ്ഞ ദിവസം നോട്ടീസ് ഇറക്കിയിരുന്നു.
അങ്ങനെ കാറുകള്‍ നിർത്തിയിട്ട് പോകുന്നവർ ആറാം തീയതിക്കുള്ളില്‍ നീക്കം ചെയ്യണമെന്നും അത് കഴിഞ്ഞാല്‍ വാഹനങ്ങള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ക്ക് അസോസിയേഷൻ ഉത്തരവാദിയല്ലെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.
ഇതാണ് അസോസിയേഷനെ സംശയനിഴലിലാക്കുന്നത്. ഗവണ്‍മെൻ്റ് പ്ലീഡർമാർ അടക്കമുള്ളവരുടെ വാഹനങ്ങള്‍ പഞ്ചറായിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തിയ ശേഷം സുരക്ഷിത സ്ഥാനമെന്ന നിലയ്ക്ക് ഈ പരിസരത്ത് വാഹനം നിർത്തിയിട്ട് പോകുന്ന അഭിഭാഷകരുണ്ട്.
അത്തരം അത്യാവശ്യക്കാരെ പോലും ഉപദ്രവിക്കുന്നതാണ് ഇപ്പോഴത്തെ നീക്കമെന്നും അസോസിയേഷൻ മുൻകൈയ്യെടുത്ത് കാറുകള്‍ പഴയപടിയാക്കണമെന്നും ആവശ്യം പലരും ഉന്നയിക്കുന്നുണ്ട്.
ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ്റെ അംഗങ്ങള്‍ക്ക് തീർത്തും അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന നടപടിയാണ് ഇതെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിക്ക് പരാതി നല്‍കാനും ഒരുവിഭാഗം ഒരുങ്ങുന്നുണ്ട്.
അതേസമയം ആരോപണം ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ നിഷേധിച്ചിട്ടുണ്ട്. സ്ഥിരമായി വാഹനം പാർക്ക് ചെയ്തുപോകുന്നവർക്ക് പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരിട്ട് ഫോണില്‍ വിളിച്ചും അറിയിച്ചിട്ടുണ്ട്.
അത്തരക്കാരുടെ പട്ടിക ഹൈക്കോടതി സുരക്ഷാ വിഭാഗത്തിന് നല്‍കിയിട്ടുമുണ്ട്. അതിനപ്പുറത്തൊരു നടപടിയിലേക്കും കടന്നിട്ടില്ല എന്നാണ് വിശദീകരണം. കുഴപ്പം കാണിച്ചവരെ കണ്ടെത്താൻ അസോസിയേഷനും ശ്രമിക്കുകയാണെന്നും അംഗങ്ങള്‍ ഉള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഭാരവാഹികള്‍ വിശദീകരിച്ചിട്ടുണ്ട്.
അതിനിടെ കുഴപ്പമുണ്ടാക്കാൻ ബോധപൂർവം തന്നെ ആരോ ശ്രമിച്ചതിൻ്റെ തെളിവുകള്‍ സ്ഥലത്ത് നിന്ന് കിട്ടി. ടയർ വാല്‍വിൻ്റെ ക്യാപ്പിനുള്ളില്‍ കല്ലുവച്ച് അടച്ചിരിക്കുന്നതായാണ് കണ്ടെത്തിയത്. എല്ലാ കാറുകളിലും ഇതേ മട്ടില്‍ തന്നെയാണ് ചെയ്തിരിക്കുന്നത്.
24 മണിക്കൂർ അതീവ സുരക്ഷയുള്ള ഇത്തരമൊരു സ്ഥലത്ത് കടന്നുകയറി ഇത്രയധികം വാഹനങ്ങളില്‍ ഇങ്ങനെ ചെയ്യാൻ ആർക്ക് കഴിയുമെന്ന കാര്യം വിഷയത്തെ കൂടുതല്‍ ദുരൂഹമാക്കുകയാണ്. ഇതോടെ പോലീസ് അന്വേഷണം വേണമെന്ന തരത്തിലും അഭിഭാഷകർ അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments