banner

ജാവദേക്കര്‍ ഒന്ന് പരിചയപ്പെടാന്‍ വന്നതാണെന്നും ചൂണ്ട കൊണ്ടല്ല വന്നതെന്നും ഇ.പി...!, എന്നെ മാത്രമല്ല പല നേതാക്കളെയും കണ്ടിട്ടുണ്ട്, അദ്ദേഹം വന്ന് കണ്ടിട്ട് പോയി, തനിക്ക് കള്ളം പറയാന്‍ അറിയില്ലെന്ന് ഇ പി ജയരാജന്‍


സ്വന്തം ലേഖകൻ
കണ്ണൂര്‍ : ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ മനസ്സ് തുറന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍.
ഒരു സ്വകാര്യ ചാനലിനോടായിരുന്നു ഇപിയുടെ പ്രതികരണം.

ജാവദേക്കറിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് എന്ത് ബഹളമാണുണ്ടായതെന്നും ഇപി ചോദിച്ചു. ജാവദേക്കര്‍ തന്നെ ഒന്ന് പരിചയപ്പെടാന്‍ വന്നതാണെന്നും അദ്ദേഹം വന്നത് ചൂണ്ട കൊണ്ടല്ലെന്നും ജയരാജന്‍ പറയുന്നു.

ഇതുകൊണ്ടൊന്നും താന്‍ നിരാശപ്പെടുകയോ കുണ്ഠിതപ്പെടുകയോ ഇല്ല. എന്റെ വീട്ടില്‍ ഒരാള്‍ വരുമ്പോള്‍ അവരോട് ഇറങ്ങിപ്പോകൂ എന്ന് പറയാന്‍ സാധിക്കില്ല. ജാവദേക്കര്‍ തന്നെ സന്ദര്‍ശിച്ചത് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും ഇപി കുറ്റപ്പെടുത്തി.

ഈ വിഷയത്തില്‍ സത്യം പറയലാണ് ശരി, കള്ളം പറയുന്നത് ശരിയല്ലെന്നതാണ്.
തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ജാവദേക്കര്‍ എന്നെ മാത്രമല്ല കുഞ്ഞാലിക്കുട്ടി, വിഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങി എല്ലാ നേതാക്കളെയും കണ്ടിട്ടുണ്ട്. പോകുന്ന വഴി എന്നെ പരിചയപ്പെടാന്‍ എന്ന് പറഞ്ഞാണ് വന്നത്.

അദ്ദേഹം വന്നു, കണ്ടു പോയി, അഞ്ച് മിനുറ്റ് മാത്രമേയെടുത്തുള്ളൂ. അത്രയും സമയം മാത്രമേ ഞങ്ങള്‍ ഉണ്ടായുള്ളുവെന്നും ഇത് ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും ഇപി കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പിന്റെ ഒന്നര വര്‍ഷം മുമ്പാണ് സംഭവം നടന്നതെന്നും എന്നാല്‍ തിരഞ്ഞെടുപ്പിന്റെ മൂന്നാല് ദിവസം തന്നെ മാധ്യമങ്ങളെല്ലാം ഇത് വാര്‍ത്ത നല്‍കിയിരുന്നുവെന്നും ഇപി ചൂണ്ടിക്കാട്ടി.

അവര്‍ എന്റെയടുത്ത് സ്ഥിരീകരിക്കാന്‍ വന്നു. എനിക്ക് കള്ളം പറയാന്‍ അറിയില്ല. കണ്ടോയെന്ന് ചോദിച്ചാല്‍ മറുപടി പറഞ്ഞില്ലെങ്കില്‍ മൗനം ശരിയായി വരും.

കണ്ടില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അത് തെളിയിക്കാന്‍ പോകും. ആ നിലക്കാണ് താന്‍ ജാവദേക്കറെ കണ്ടെന്ന് പറഞ്ഞതെന്നും ജയരാജന്‍ പറയുന്നു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments