സ്വന്തം ലേഖകൻ
ലളിത്പൂർ : ഉത്തർപ്രദേശിലെ ലളിത്പൂരിന് സമീപം തകർന്ന പാളത്തിലൂടെ ഓടിയ കേരള എക്‌സ്പ്രസ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ന്യൂഡൽഹിയിലേക്ക് പോകുമ്പോളാണ് ട്രെയിൻ അപകടത്തിൽ പെട്ടത്. ഏതാനും ചില ബോഗികൾ തകർന്ന പാളത്തിലൂടെ സഞ്ചരിച്ചതോടെ ട്രെയിൻ എമര്‍ജന്‍സി ബ്രേക്കിട്ട് നിർത്തി. ലളിത്പൂരിലെ പ്രാദേശിക റെയിൽവേ അധികൃതരുടെ പിഴവ് കാരണമാണ് തകർന്ന ട്രാക്കിലൂടെ ട്രെയിൻ ഓടാൻ കാരണമെന്നാണ് വിവരം.
സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ യുപിയിലെ ഝാന്‍സി സ്റ്റേഷന് തൊട്ടുമുമ്പ് നിര്‍ത്തിയിട്ടു. നിശ്ചയിച്ച സമയത്തിൽ നിന്ന് 10 മണിക്കൂർ വൈകി ഓടുന്ന കേരള എക്‌സ്പ്രസ് ഉച്ചയ്ക്ക് 2 മണിയോടെ ബീനയിലെത്തി. ബീനയിൽ നിന്ന് ട്രെയിൻ പുറപ്പെട്ടെങ്കിലും ദയിൽവാരയ്ക്കും ലളിത്പൂരിനും ഇടയിൽ പാളം തകർന്നതിനെത്തുടർന്ന് റെയിൽവേ തൊഴിലാളികൾ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു. അതിനിടെ അതിവേഗത്തിൽ ട്രെയിൻ വരുകയായിരുന്നു. തൊഴിലാളികൾ ചെങ്കൊടി കാണിച്ച് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും ട്രെയിൻ നിർത്തിയില്ല. ഇതിനുശേഷം റെയിൽവേ ജീവനക്കാർ പാളത്തിൽ നിന്നും ഓടി രക്ഷപ്പെട്ടു.
ട്രെയിനിൻ്റെ മൂന്ന് കോച്ചുകൾ തകർന്ന പാളത്തിന്റെ മുകളിലൂടെ സഞ്ചരിച്ച ശേഷമാണ് ഡ്രൈവർ ചെങ്കൊടി കണ്ടത്. തുടർന്നാണ് എമർജൻസി ബ്രേക്ക് ഇട്ടു ട്രെയിൻ നിർത്തിയത്. പെട്ടെന്ന് ബ്രേക്കിട്ടതിനെത്തുടർന്ന് ട്രെയിനിൽ ശക്തമായ കുലുക്കം ഉണ്ടായത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കി. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ ട്രെയിൻ ഝാൻസിയിൽ എത്തിയപ്പോൾ യാത്രക്കാർ വീണ്ടും റെയിൽവേ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. സ്ഥലത്തെത്തിയ ആർപിഎഫ് ഒരുവിധം യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് സമാധാനപ്പെടുത്തി. വിഷയം അന്വേഷണത്തിലാണെന്നും ഏതെങ്കിലും ജീവനക്കാരന്റെ ഭാഗത്തുനിന്ന് കൃത്യവിലോപം ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments