Iklan

Iklan

,

Iklan

Video

റോമിലെ പാർക്കിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി; മൃതദേഹങ്ങൾ പെൺകുഞ്ഞിന്റെയും സ്ത്രീയുടെയും, കണ്ടെത്തിയത് നഗ്നമായ നിലയിൽ

SPECIAL CORRESPONDENT
, Monday, June 09, 2025 WIB Last Updated 2025-06-09T12:25:57Z

നഗരത്തിലെ പാർക്കിൽ മണിക്കൂറുകളുടെ ഇടവേളയിൽ ഒരു കുട്ടിയുടെയും സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞദിവസം റോമിലെ വില്ല പാംഫിലി പാർക്കിലെ കുറ്റിക്കാട്ടിലാണ് ചാക്കിൽനിന്ന് ഒരു കൈ പുറത്തേക്ക് തള്ളിനിൽക്കുന്നനിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഏതാണ്ട് അഞ്ചുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം, പാർക്കിന്റെ വിയ വിതെലിയ ഭാഗത്തുള്ള കുട്ടികളുടെ കളിസ്ഥലത്തിനടുത്തുള്ള കുറ്റിക്കാട്ടിലാണ് വഴിയാത്രക്കാർ കണ്ടെത്തിയത്. വിവസ്ത്രയായി കാണപ്പെട്ട കുഞ്ഞിന്റെ മൃതദേഹം, ഒരു പാവയാണെന്നാണ് ആദ്യം കരുതിയതെന്ന് പാർക്കിലുണ്ടായിരുന്നവർ പറഞ്ഞു.

ഏതാനും മണിക്കൂറുകൾക്കുശേഷം, പൊലീസ് സ്ഥലത്തെത്തിയപ്പോൾ നൂറു മീറ്റർ അകലെയുള്ള കുറ്റിക്കാടുകൾക്കിടയിൽ കറുത്ത പ്ലാസ്റ്റിക്ക് ചാക്കിലാക്കിയ നിലയിൽ 40 വയസ്സു തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ഇതിലും വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിനുശേഷം മരണകാരണമുൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. പാർക്കിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ സുരക്ഷാ ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.


കുഞ്ഞിന്റെ ശരീരത്തെക്കാൾ ജീർണ്ണാവസ്ഥയിലായിരുന്നു സ്ത്രീയുടെ മൃതദേഹമെന്നതിനാൽ മരണങ്ങൾ വ്യത്യസ്ത സമയങ്ങളിലാണെന്ന് നടന്നിട്ടുള്ളതെന്നാണ് സൂചന. അക്രമത്തിന്റെ വ്യക്തമായ ലക്ഷണങ്ങളൊന്നും ഇരുവരുടെയും ശരീരങ്ങളിൽ കണ്ടെത്തിയില്ല.

ഇരുവരുടെയും മൃതദേഹങ്ങളിൽ അക്രമത്തിന്റെ വ്യക്തമായ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല, എന്നിരുന്നാലും, ഇരട്ട കൊലപാതകമാണെന്ന് സംശയിക്കുന്നതായി പ്രോസിക്യൂഷൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഡിഎൻഎ പരിശോധനയിലൂടെ സ്ത്രീയും കുഞ്ഞും തമ്മിൽ ബന്ധമുണ്ടോ എന്ന് വ്യക്തമാകുമെന്നും ഇരകളെ തിരിച്ചറിയാൻ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും, മരണകാരണവും സമയവും മെഡിക്കൽ എക്‌സാമിനർ കൃത്യമായി നിർണ്ണയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

“ലാ സ്റ്റാമ്പ” എന്ന ദിനപത്രം ഉദ്ധരിച്ച സ്രോതസ്സുകൾ പ്രകാരം, സമീപ ദിവസങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ പാർക്കിൽ അലഞ്ഞുതിരിഞ്ഞ് തലയിൽ വെടിവയ്ക്കുന്നത് കണ്ടതായി നിരവധി സാക്ഷികൾ പറയുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents