പാലക്കാട് : കാർഷിക മേഖലയിലെ ജോലികൾക്കായി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കുന്നത് പരിശോധിക്കണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
തൊഴിലുറപ്പ് പദ്ധതിയുടെ മാർഗനിർദ്ദേശപ്രകാരം ഇത് സാധ്യമല്ലെങ്കിൽ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ (പാലക്കാട്) തദ്ദേശ സ്വയംഭരണ സെക്രട്ടറി വഴി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വന്ന് സർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
തൊഴിലുറപ്പ് തൊഴിലാളികളെ കാർഷിക മേഖലയിലെ ജോലികൾക്കായി ഉപയോഗപ്പെടുത്തുന്നതിന് സ്കീം പ്രകാരം നിയമതടസമില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിമാർക്ക് തന്നെ പരിഗണിക്കാമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ കാർഷികമേഖലയിലെ ജോലികൾക്ക് നിയോഗിച്ചാൽ കൃഷിഭൂമി തരിശിടുന്നത് ഒഴിവാക്കാനാകുമെന്ന് ആവശ്യപ്പെട്ട് പാലക്കാട് മലമ്പുഴ തൂപ്പള്ളം സ്വദേശിയായ നെൽകർഷകൻ കെ. കൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഉത്തരവ്.
തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കാർഷിക മേഖലയിൽ ഉപയോഗിക്കണമെന്ന അഭിപ്രായം പരിഗണനാർഹമാണെന്നും കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാണിച്ചു.
0 Comments