പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായെന്ന ആരോപണത്തെ തുടർന്ന് നോർത്തേൺ അയർലണ്ടിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. കലാപത്തിൽ മുഖംമൂടി ധരിച്ച യുവാക്കൾ വീടുകൾക്ക് നേരെ കല്ലെറിഞ്ഞു.
തുടർന്ന് ഒരു സംഘം ജനാലകൾ അടിച്ചു തകർക്കുകയും രണ്ടു വീടുകൾക്ക് തീയിടുകയും ചെയ്തു. സംഭവം നിയന്ത്രിക്കാൻ എത്തിയ പോലീസ് കാറുകളുടെ ഗ്ലാസുകളും അക്രമി സംഘം തകർത്തു.
പോലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞതായും റിപ്പോർട്ടുണ്ട്. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലോണവോൺ റോഡ് യാത്രക്ക് തിരഞ്ഞെടുക്കരുതെന്ന് വാഹന യാത്രക്കാരോട് പോലീസ് അഭ്യർഥിച്ചു.
പ്രദേശത്ത് അന്തരീക്ഷത്തിൽ കറുത്ത പുക കാണപ്പെട്ടു. ബെൽഫാസ്റ്റിൽ നിന്നും 30 മൈൽ അകലെയുള്ള പ്രദേശത്ത് വൈകീട്ട് നടന്ന പ്രതിഷേധമാണ് അക്രമങ്ങളിലേക്ക് നയിച്ചത്.
കൗണ്ടി ആൻട്രിം പട്ടണത്തിലാണ് കൗമാരക്കാരി ലൈഗിക അതിക്രമത്തിന് ഇരയായത്. കേസിൽ കൗമാരക്കാരായ രണ്ട് ആൺകുട്ടികളെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
0 Comments