നിലവിൽ, ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാക്കാൻ ഡോക്ടർമാർ ശ്രമിക്കുകയാണ്. ഡയാലിസിസിനും 72 മണിക്കൂർ നിരീക്ഷണത്തിനും ശേഷം വൃക്ക സംബന്ധമായ പ്രശ്നങ്ങളിൽ നേരിയ പുരോഗതി ഉണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി, ഇന്റൻസിവിസ്റ്റ് വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം ചികിത്സയ്ക്ക് നേതൃത്വം നൽകുന്നു. വെന്റിലേറ്റർ സഹായത്തോടെ ഐ.സി.യു.വിൽ അദ്ദേഹത്തെ നിരീക്ഷിച്ചു വരികയാണ്.
2019-ലെ സ്ട്രോക്കിനെ തുടർന്ന് വിശ്രമജീവിതം നയിക്കുന്ന വി.എസ്., 2006-2011 കാലഘട്ടത്തിൽ കേരള മുഖ്യമന്ത്രിയായിരുന്നു. 2024 ഒക്ടോബറിൽ 101-ാം ജന്മദിനം ആഘോഷിച്ച അദ്ദേഹം, 1964-ൽ സി.പി.ഐ.യിൽ നിന്ന് വിഘടിച്ച് സി.പി.എം. രൂപീകരിച്ച 32 നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ്.
0 Comments