banner

മണപ്പുറം ഫിനാൻസ് വീട് ജപ്തി ചെയ്തു...!, 61-കാരി വയോധിക പെരുവഴിയിൽ; പൂട്ട് പൊളിച്ച് സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ

പാലക്കാട് : കോങ്ങാട് ചെറായി സ്വദേശിനി തങ്കമ്മയെ (61) മണപ്പുറം ഫിനാൻസ് ജപ്തി ചെയ്ത വീട്ടിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ, സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ വീടിന്റെ പൂട്ട് പൊളിച്ച് തങ്കമ്മയെ വീട്ടിൽ തിരികെ പ്രവേശിപ്പിച്ചു. അഞ്ച് വർഷം മുമ്പ് ഭർത്താവിന്റെ ചികിത്സയ്ക്കായി തങ്കമ്മ 2,25,000 രൂപ മണപ്പുറം ഫിനാൻസിൽ നിന്ന് വായ്പ എടുത്തിരുന്നു. ഇതിൽ 1,75,000 രൂപ വിവിധ ഗഡുക്കളായി തിരിച്ചടച്ചെങ്കിലും, ബാക്കി 2 ലക്ഷം രൂപ തിരിച്ചടക്കാനുണ്ടെന്ന് ആരോപിച്ച് വൈകിട്ട് കോങ്ങാട് പോലീസിന്റെയും ഫിനാൻസ് അധികൃതരുടെയും സാന്നിധ്യത്തിൽ വീട് ജപ്തി ചെയ്യുകയും വാതിൽ പൂട്ടുകയും ചെയ്തു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട തങ്കമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ വിവരം അറിഞ്ഞ് എത്തിയ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ, വീടിന്റെ പൂട്ട് പൊളിച്ച് തങ്കമ്മയെ വീട്ടിൽ തിരികെ കയറ്റി. സംഭവത്തിൽ പ്രതിഷേധിച്ച പ്രവർത്തകർ, ഫിനാൻസ് കമ്പനിയുടെ നടപടിയെ ശക്തമായി അപലപിച്ചു.

നാളെ (ആഗസ്റ്റ് 1, 2025) മണപ്പുറം ഫിനാൻസ് അധികൃതരും പാർട്ടി പ്രവർത്തകരും യോഗം ചേർന്ന് പ്രശ്നം ചർച്ച ചെയ്യും. തങ്കമ്മയുടെ വായ്പയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വ്യക്തമാക്കാനും ജപ്തി നടപടി പുനഃപരിശോധിക്കാനും ഈ യോഗത്തിൽ ശ്രമമുണ്ടാകുമെന്നാണ് സൂചന.

Post a Comment

0 Comments