പ്രകടനങ്ങൾ വി.ഡിക്ക് തിരിച്ചടിയായി എന്നാണ് പൊതു വിലയിരുത്തൽ. സമവായത്തിലേക്ക് നീങ്ങിയാൽ വഴി തെളിയുമെനാണ് രമേശ് ചെന്നിത്തല പക്ഷം കരുതുന്നത്. നിലവിൽ ഉയർന്നിട്ടുള്ള ജനരോഷം കെ.സി പക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിൽ ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താനെന്നും ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ രമേശ് ചെന്നിത്തല പറഞ്ഞു.
ആർക്കാണ് എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ എന്നത് കഴിഞ്ഞ കാര്യമാണ്. ഹൈക്കമാൻഡ് ആണ് ഇനി തീരുമാനമെടുക്കുക. കെ.സി.വേണുഗോപാലുമായി രാഹുൽ ഗാന്ധി രഹസ്യ ചർച്ച നടത്തിയെന്ന വാർത്തകളെക്കുറിച്ച് തനിക്കറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടു പോകുന്നതിൽ മുസ്‍ലിം ലീഗിന് അതൃപ്തിയുണ്ട്.

0 Comments