banner

24 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനം!, നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി പലസ്തീൻ പ്രസിഡന്റ്


സ്വന്തം ലേഖകൻ
ടെൽഅവീവ് : വടക്കൻ ഗാസയിലെ നിർബന്ധിത കുടിയൊഴിപ്പിക്കലിനെതിരെ പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. 24 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനം പിൻവലിക്കണമെന്നും പലസ്തീൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. ജനങ്ങൾ ഒഴിഞ്ഞു പോവുക എന്നത് അപ്രായോഗികമാണെന്നും സുരക്ഷിത പാത ഒരുക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു. യുദ്ധത്തിൽ 1300 ഇസ്രയേൽ പൗരന്മാരും 2000 പലസ്തീൻ പൗരന്മാരുമാണ് കൊല്ലപ്പെട്ടത്. 

വടക്കൻ ഗാസയിൽ നിന്ന് പതിനായിരക്കണക്കിന് ജനങ്ങളാണ് പലായനം ചെയ്തുകൊണ്ടിരിക്കുന്നത്. വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് തെക്കന്‍ മേഖലയിലേക്ക് മാറാന്‍ ഇസ്രയേല്‍ അന്ത്യശാസനവും നല്‍കിയിരിക്കുകയാണ്.

ഗാസയിലെ ആശുപത്രികളിൽ നിന്ന് പരുക്കേറ്റ ജനങ്ങളെ ഒഴിപ്പിക്കുന്നത് അപ്രായോഗികമാണെന്നാണ് WHO അറിയിക്കുന്നത്. കാൽനടയായും വാഹന മാർഗവുമെല്ലാമാണ് തെക്കൻ ഗാസയിലേക്ക് ജനങ്ങൾ നീങ്ങുന്നത്. പാലായനം ചെയ്യുന്നവരിൽ 70ഓളം പേരെ ഇസ്രയേൽ സേന കൊന്നുവെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. എന്നാൽ ഇസ്രയേൽ ഇക്കാര്യം നിഷേധിച്ചു.

Post a Comment

0 Comments