banner

അനുമതിയില്ലാതെ ഫോണ്‍ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനം!, ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന അവകാശത്തിന്റെ ലംഘനമാണെന്ന് ഹൈക്കോടതി


സ്വന്തം ലേഖകൻ
റായ്പൂര്‍ : അനുമതിയില്ലാതെ ഒരു വ്യക്തിയുടെ മൊബൈല്‍ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭാര്യയുടെ അറിവോടെയല്ലാതെ ഭര്‍ത്താവ് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെയും ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന അവകാശത്തിന്റെയും ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

അനുമതിയില്ലാതെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യാമെന്ന കുടുംബകോടതി ഉത്തരവിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് രാകേഷ് മോഹന്‍ പാണ്ഡെയുടേതാണ് പുതിയ ഉത്തരവ്. 2021 ഒക്ടോബര്‍ 21-ലെ കുടുംബകോടതി ഉത്തരവിനെതിരെ ആശാ ലത സോണിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരിയുടെ സംഭാഷണം അവരറിയാതെ ഭർത്താവ് റെക്കോർഡ് ചെയ്തതാണെന്നും ഇതവരുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും ഹൈക്കോടതിയിൽ യുവതിയുടെ അഭിഭാഷകനായ വൈഭവ് എ ഗോവർധൻ വാദിച്ചു.

സുപ്രീംകോടതിയും മധ്യപ്രദേശ് ഹൈക്കോടതിയും പുറപ്പെടുവിച്ച ചില വിധികളും അദ്ദേഹം ഉദ്ധരിച്ചു. കുടുംബകോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഭാര്യയുടെ ഹർജി അംഗീകരിക്കുകയായിരുന്നു.

Post a Comment

0 Comments