banner

ഓണത്തിനിടയ്ക്ക് കുലുക്കി സര്‍ബത്ത് കച്ചോടം...!, സംശയം തോന്നി നടത്തിയ പരിശോധനയിൽ പിടികൂടിയത് അനധികൃത ചാരായ വില്‍പ്പന, അതിവിദഗ്ധമായി ചാരായം വാറ്റി വിറ്റ രണ്ട് പേര്‍ എക്‌സൈസിന്റെ പിടിയില്‍


സ്വന്തം ലേഖകൻ
കൊച്ചി : ഓണത്തോടനുബന്ധിച്ച് കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായ വില്‍പ്പന നടത്തിയ രണ്ട് പേരെ എക്‌സൈസ് പിടികൂടി. കൊച്ചി കാക്കനാടാണ് സംഭവം. പൂക്കാട്ടുപടി സ്വദേശി സന്തോഷ്, കൊല്ലംകുടി മുകള്‍ സ്വദേശി കിരണ്‍ കുമാര്‍ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ഇവരുടെ വാഹനങ്ങളില്‍ നിന്നും വാടക വീട്ടില്‍ നിന്നുമായി 20 ലിറ്റര്‍ ചാരായം എക്‌സൈസ് പിടിച്ചെടുത്തു. ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന ഉപകണങ്ങളും എക്‌സൈസ് കണ്ടെടുത്തു.

കാക്കനാടിന് സമീപം തേവയ്ക്കലില്‍ രണ്ട് നില വീട് വാടകയ്‌ക്കെടുത്തായിരുന്നു ചാരായ വില്‍പന. കുലുക്കി സര്‍ബത്ത് ഉണ്ടാക്കുന്നുവെന്നായിരുന്നു ഇവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. വാറ്റ് ചാരായത്തിന്റെ മണം പുറത്ത് വരാതിരിക്കാന്‍ സുഗന്ധ വ്യജ്ഞന വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നു. ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് മാത്രമേ ഇവര്‍ ചാരായം വാറ്റി നല്‍കുമായിരുന്നുള്ളൂ.

ചാരായ നിര്‍മാണത്തിന് വീട് വാടകയ്ക്ക് എടുത്തിരുന്നതും പണം മുടക്കിയിരുന്നതും സന്തോഷാണ്. ആവശ്യക്കാരെ കണ്ടെത്തി ഓര്‍ഡര്‍ എടുത്തിരുന്നത് കിരണായിരുന്നു. മട്ടാഞ്ചേരി സ്വദേശി കുന്നത്ത് പാറ വീട്ടില്‍ ലൈബിനാണ് തേവക്കലുള്ള വീട്ടിലെത്തി ഓര്‍ഡര്‍ പ്രകാരം ചാരായം വാറ്റി നല്‍കിയിരുന്നത്. വാറ്റ് സ്‌പെഷ്യലിസ്റ്റ് എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ലൈബിനേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

അതിവിദഗ്ധമായിട്ടാണ് സംഘം ചാരായ വില്‍പ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് പറയുന്നു. രണ്ട് വാഹനങ്ങളില്‍ ഇരുന്നാണ് ഓപ്പറേഷന്‍. ചാരായത്തിനുള്ള ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞാല്‍ കിരണ്‍ ഓട്ടോറിക്ഷയുമായി പറഞ്ഞ സ്ഥലത്ത് എത്തും. തുടര്‍ന്ന് പരിസരം നിരീക്ഷിക്കും. ശേഷം പണം വാങ്ങി പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പിച്ച് സന്തോഷിന് സിഗ്നല്‍ നല്‍കും. തൊട്ടപ്പുറത്ത് നിര്‍ത്തിയിട്ട 'നാടന്‍ കുലുക്കി സര്‍ബത്ത്' എന്ന ബോര്‍ഡ് വച്ച നാനോ കാറില്‍ നിന്ന് സന്തോഷ് ഓര്‍ഡര്‍ പ്രകാരമുള്ള സാധനം കിരണിന്റെ ഓട്ടോയുടെ പിന്‍ഭാഗത്ത് വയ്ക്കും. തുടര്‍ന്ന് വാഹനം ഓടിച്ചു പോകുകയാണ് ചെയ്തിരുന്നതെന്നും എക്‌സൈസ് പറഞ്ഞു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments