വിദേശത്ത് നിന്ന് കുട്ടികളെ ദത്തെടുക്കുന്നതിലെ മാതാപിതാക്കളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ന്യൂസിലാൻഡ് ഇമ്മിഗ്രേഷൻ. അംഗീകരിക്കാത്ത രാജ്യങ്ങളിൽ നിന്ന് ദത്തെടുക്കുന്നവർ കുട്ടികളെ വീട്ടുജോലിക്കാരായി നിർത്തുകയോ ലൈംഗികമായി ആക്രമിക്കുകയോ ചെയ്യുന്നുണ്ടെന്ന് നിയമ മേഖലയിലെ ഒരു അന്തർസർക്കാർ സംഘടനയായ ഹേഗ് കൺവെൻഷൻ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ന്യൂസിലാൻഡ് നിയമ പ്രകാരം ഡൊമസ്റ്റിക് ദത്തെടുക്കലുകൾക്ക് പ്രായപരിധി നിശ്ചയിക്കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര ദത്തെടുക്കലുകൾക്ക് പ്രായപരിധിയില്ല. ഇത് വഴി ചൂഷണം നടക്കുകയും ചെയ്യും. ചില ന്യൂസിലൻഡുകാർ വിദേശത്ത് നിന്ന് പത്തിലധികം കുട്ടികളെ ദത്തെടുത്തിട്ടുണ്ടെന്ന് സർക്കാർ വെളിപ്പെടുത്തി. മുമ്പ് കുട്ടികളെ കടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഒരു സ്ത്രീ രാജ്യത്തേക്ക് കുട്ടികളെ കടത്തിയെന്നും സർക്കാർ പത്രക്കുറിപ്പുകൾ വെളിപ്പെടുത്തി.
ദത്തെടുക്കപ്പെട്ട കുട്ടികളെ ജോലിക്ക് നിർബന്ധിക്കുകയോ, ശമ്പളമില്ലാതെ ജോലി ചെയ്യിക്കുകയോ, വീട്ടുജോലി ചെയ്യുകയോ, നിർബന്ധിത വിവാഹങ്ങൾ നടത്തുകയോ, ലൈംഗിക ചൂഷണം നടത്തുകയോ ചെയ്താൽ അവരെ മനുഷ്യക്കടത്തിന്റെ ഇരകളായി തരംതിരിക്കും.
കുട്ടികളെ ദത്തെടുത്ത് ന്യൂസിലൻഡിൽ എത്തിക്കുന്നതിന് മുൻപ്, കുട്ടികളുടെ ക്ഷേമത്തിന് ഉത്തരവാദിത്വമുള്ള സർക്കാർ വകുപ്പായ ഒറംഗ തമാരിക്കിയെയും കുടുംബ കോടതിയെയും സമീപിക്കേണ്ടതില്ല – അല്ലെങ്കിൽ അറിയിക്കേണ്ടതില്ല. ഇതുമൂലം ഉണ്ടാകുന്ന മേൽനോട്ടത്തിന്റെ അഭാവം കുട്ടികളെ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്താൻ കഴിയാതെ പോകുന്നു.
2021 ലെ ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം, 24 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ആശ്രിത കുട്ടികളുടെ വിഭാഗത്തിലൂടെ അപേക്ഷിച്ചവർ 18 മുതൽ 25 വയസ്സ് വരെ പ്രായമുള്ളവരായിരുന്നു. ആകെ 224 ആളുകൾ ഇതിലൂടെ അപേക്ഷിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
0 Comments