Iklan

Iklan

,

Iklan

Video

കൊല്ലത്ത് എംഡിഎംഎ കൈവശം വച്ച കേസിൽ പ്രതിക്ക് 7 വർഷം കഠിന തടവും 50,000 രൂപ പിഴയും

SPECIAL CORRESPONDENT
, Friday, August 29, 2025 WIB Last Updated 2025-08-29T08:57:12Z

കൊല്ലം : കൊട്ടിയം-കണ്ണനല്ലൂർ റോഡിൽ കണ്ണനല്ലൂർ ജംഗ്ഷന് സമീപം രാത്രി വാഹന പരിശോധനയ്ക്കിടെ കാർ ഓടിച്ചുവന്നയാളുടെ പോക്കറ്റിൽ നിന്ന് 3.5 ഗ്രാം എംഡിഎംഎ കണ്ടെടുത്ത കേസിലെ പ്രതി തൃക്കോവിൽവട്ടം വില്ലേജിലെ കുന്നത്തുവിള വീട്ടിൽ രാഹുൽ (33) നെ കുറ്റക്കാരനായി കണ്ട് 7 വർഷം കഠിന തടവിനും 50,000 രൂപ പിഴയ്ക്കും വിധിച്ച് കൊല്ലം അഡീഷണൽ സെഷൻസ് കോടതി-6 ജഡ്ജി ഹരിപ്രിയ പി. നമ്പ്യാർ ഉത്തരവിട്ടു. പിഴയൊടുക്കാത്ത പക്ഷം ഒരു വർഷം അധിക കഠിന തടവ് അനുഭവിക്കണം.

2023 സെപ്റ്റംബർ 6-ന് പുലർച്ചെ 2 മണിക്കായിരുന്നു സംഭവം. കണ്ണനല്ലൂർ സബ് ഇൻസ്പെക്ടറായിരുന്ന ഗോപകുമാർ എസ്. നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന വി. ജയകുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 8 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗത്ത് നിന്ന് ഒരു സാക്ഷിയെ വിസ്തരിക്കുകയും ഒരു രേഖ ഹാജരാക്കുകയും ചെയ്തു.

കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.കെ. മനോജ് ഹാജരായി. എഎസ്ഐ മനോരഥൻ പിള്ള പ്രോസിക്യൂഷൻ സഹായിയായിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents